ഫോറസ്റ്റ് ബീറ്റ് ഓഫീസർ നിയമനം: വ്യാപക ക്രമക്കേടെന്ന് ആരോപണം
Tuesday, November 29, 2022 11:57 PM IST
കൽപ്പറ്റ: ആദിവാസി ഗോത്ര വിഭാഗങ്ങളിൽ നിന്നും 500 ഓളം ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരെ നിയമിക്കുന്നതിൽ വ്യാപകമായ അഴിമതി നടക്കുന്നതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ, ആദിവാസി കോണ്‍ഗ്രസ് നേതാക്കൾ എന്നിവർ ആരോപിച്ചു. വനവാസികളെയും വനബന്ധുക്കളെയും പ്രകൃതി സൗഹൃദമായി മാത്രം നിയമിക്കപ്പെടേണ്ട ഫോറസ്റ്റ് ബീറ്റ് ഓഫീസർ തസ്തിക മാർക്സിസ്റ്റ് പാർട്ടിയുടെയും വകുപ്പ് മന്ത്രിയുടെയും പിൻവാതിൽ നിയമന ഉപാധിയാകുന്നത് അപലപനീയമാണ്.
വനമേഖലയോട് ചേർന്ന് രണ്ട് കിലോമീറ്റർ പരിധിയിൽ സ്ഥിരതാമസക്കാരായ ആദിവാസികളെ എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലും അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലും മാത്രം നിയമിക്കപ്പെടേണ്ടതിനു പകരം വനമേഖലയോട് ചേർന്ന് താമസിക്കുന്നു എന്ന വ്യാജരേഖ ഉണ്ടാക്കി വ്യാപകമായ അഴിമതിയും ക്രമക്കേടും നടക്കുന്നതായി ആദിവാസി കോണ്‍ഗ്രസ് നേതാക്കളായ അനന്ദൻ അന്പലക്കുന്ന്, ഇ.എ. ശങ്കരൻ, കെ.ആർ. ബാലൻ, പുഷ്പ നൂൽപുഴ എന്നിവർ പറഞ്ഞു. പ്രാക്തന ഗോത്ര വിഭാഗങ്ങളായ അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾക്ക് മുൻഗണന നൽകി നിയമനം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടും അനർഹരെ കുത്തിനിറച്ച് പിൻവാതിൽ നിയമനം നടത്തുകയാണ്.
എഴുത്ത് പരീക്ഷയുടെ ഉത്തര സൂചികകളോ മാർക്ക് വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. വന്യമൃഗശല്യംകൊണ്ടും തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ കൊണ്ടും അതിജീവനത്തിനു പ്രയാസപ്പെടുന്ന ഗോത്ര വിഭാഗങ്ങൾക്ക് ആശ്വാസവുമാകുമായിരുന്ന ഒരു പദ്ധതിയുടെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്. നിലവിൽ ഫോറസ്റ്റ് വകുപ്പിൽ ജോലി ചെയുന്ന കുടുംബാംഗങ്ങളേയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിരവധി അനർഹരെയും ബീറ്റ് ഓഫീസർമാരുടെ പരിഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയ പരിഗണനയും സ്വജനപക്ഷപാതവും ഒഴിവാക്കി അർഹരായ ആദിവാസികൾക്ക് ബീറ്റ് ഓഫീസർമാരായി നിയനം ലഭിക്കുന്നതിനായി മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ അടിയന്തരമായി ഇടപെടണമെന്നും സത്യസന്ധമായി അന്വേഷണം നടത്തി ക്രമക്കേട് പരിഹരിക്കണമെന്നും അർഹരായവർക്ക് നിയമനം ലഭിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.