പുൽപ്പള്ളി മേഖലയിൽ കപ്പ മോഷണം വ്യാപകമാകുന്നു
Friday, November 25, 2022 12:02 AM IST
പുൽപ്പള്ളി: താന്നിത്തെരുവ്, സുരഭിക്കവല പ്രദേശങ്ങളിൽ ആൾതാമസമില്ലാത്ത കൃഷിയിടങ്ങളിൽ കപ്പ മോഷണം വ്യാപകമാകുന്നു. കപ്പയ്ക്ക് പൊതുമാർക്കറ്റിൽ വില ഉയർന്നതോടെയാണ് ആളൊഴിഞ്ഞ കൃഷിയിടങ്ങയിൽ നിന്ന് കപ്പ മോഷണം വ്യാപകമായിരിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്ത് കപ്പ കൃഷി ചെയ്ത കർഷകരാണ് മോഷണം വ്യാപകമായതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. മോഷണം ശല്യം വർധിച്ചതോടെ വിളവെടുക്കാൻ ജനുവരി വരെ കാത്ത് നിൽക്കാതെ കപ്പ പറിച്ച് വിൽക്കേണ്ട അവസ്ഥയാണ്.
കൃഷിയിടങ്ങളിലെ പന്നി ശല്യത്തെ അതിജീവിച്ച് ഭൂരിഭാഗം കർഷകർ നിത്യ ചെലവിന് പണം കണ്ടെത്തുന്നതിനായി ബാങ്കുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും വായ്പ എടുത്താണ് പല കർഷകരും കൃഷി ചെയ്യുന്നത്. കൃഷിയിടങ്ങളിൽ മോഷ്ടാക്കളുടെ ശല്യം വർധിച്ചതോടെ രാത്രിയും പകലും കാവലിരിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം സുരഭിക്കവലയിലെ കൃഷിയിടത്തിൽ മോഷണം വർധിച്ചതോടെ മോഷ്ടാവിനെ കണ്ടു പിടിക്കാൻ സിസിടിവി കാമറകൾ സ്ഥാപിച്ചു. സ്ഥിരമായി കൃഷിയിടത്തിൽ നിന്ന് കപ്പ മോഷ്ടിക്കുന്നവരെ കണ്ടെത്താൻ പോലീസ് തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.