കായിക മൈതാനങ്ങൾ നാടിന് മുതൽകൂട്ടാവണം: മന്ത്രി വി. അബ്ദുറഹ്മാൻ
Monday, September 26, 2022 11:43 PM IST
കൽപ്പറ്റ: കായിക മൈതാനങ്ങൾ നാടിന് മുതൽ കൂട്ടാവണമെന്നും താഴിട്ട് പൂട്ടാതെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നും കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. കൽപ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം നാടിന് സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സഹകരണത്തോടെ സ്റ്റേഡിയം പരിപാലിക്കുന്നതിന് സംവിധാനങ്ങൾ ഉണ്ടാകണം. ഇതിനായുളള ചെലവുകൾ പ്രാദേശികമായി കണ്ടെത്തണം. ചെറിയ തുക വരിസംഖ്യയായി സ്വീകരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 1500 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ജില്ലകളിൽ ഒരു സ്റ്റേഡിയമെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലുളളതാവണമെന്നാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ 130 കോടി രൂപയാണ് നിലവിൽ കായിക മേഖലയുടെ അടിസ്ഥാന വികസനത്തിനായി ചെലവഴിക്കുന്നത്. 37 കോടി രൂപ ചെലവിൽ അന്പിലേരിയിൽ ഇൻഡോർ സ്റ്റേഡിയം പൂർത്തിയാവുന്നു. മലബാറിൽ തന്നെ എറ്റവും വലിയ സ്റ്റേഡിയമാണിത്. ഡിസംബറിൽ നാടിന് തുറന്ന് കൊടുക്കാനുളള ഒരുക്കങ്ങളാണ് നടത്തുന്നത്.

സംസ്ഥാനത്ത് അഞ്ച് ലക്ഷം കുട്ടികൾക്ക് ഐ.എം. വിജയന്‍റെ നേതൃത്വത്തിൽ സന്തോഷ്ട്രോഫി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്ബോൾ പരിശീലനം നൽകുന്നതിനുളള പദ്ധതി തുടങ്ങിയിട്ടുണ്ട്.

കൽപ്പറ്റയിലെ ജില്ലാ സ്റ്റേഡിയത്തിലും ഇതിന്‍റെ ഭാഗമായുളള പരിശീലനം നൽകുന്നത് പരിഗണിക്കും. ജില്ലാ സ്റ്റേഡിയത്തിലേക്കുളള റോഡ് നവീകരിക്കുന്നതിന് മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. സ്കൂൾ പാഠ്യ പദ്ധതികളിൽ കായിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകളിൽ സ്പോർട്സ് കൗണ്‍സിലുകൾ രൂപീകരിക്കും. കളിസ്ഥലങ്ങൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഇതിനുളള സൗകര്യം ഒരുക്കും. ശരിയായ ആരോഗത്തിന് കായികക്ഷമത വളർത്താനും നാടുകൾ തോറും മൈതാനങ്ങൾ വേണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.

ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഒ.ആർ. കേളു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ്, സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ, ഫുട്ബോൾ താരങ്ങളായ സി.കെ. വിനീത്, സുശാന്ത് മാത്യു തുടങ്ങിയവർ മുഖ്യാതിഥികളായി. കായിക യുവജന ഡയറക്ടർ എസ്. പ്രേം കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് എം. മധു സ്വാഗതം പറഞ്ഞു. രാഹുൽ ഗാന്ധി എംപിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ജനപ്രതിനിധികൾ, സംസ്ഥാന, ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.