പാലിയേറ്റീവ് നഴ്സിനെ പിരിച്ചുവിട്ട നടപടിക്ക് ഹൈക്കോടതി സ്റ്റേ
Friday, June 4, 2021 11:14 PM IST
മാനന്തവാടി: തവിഞ്ഞാലിൽ പാലിയേറ്റീവ് നഴ്സിനെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ഇതോടെ പുതിയ നിയമന നടപടികൾ പഞ്ചായത്ത് നിർത്തിവെക്കുകയും ചെയ്തു. പാലിയേറ്റീവ് നേഴ്സിനെ പിരിച്ചു വിട്ട നടപടി സംഘർഷത്തിനും എൽഡിഎഫ്-യുഡിഎഫ് പ്രതിഷേധങ്ങൾക്കും വഴി വെച്ചിരുന്നു.
ഇന്‍റർവ്യു നടത്തി നിയമനം നടന്നില്ലെങ്കിൽ നിലവിലെ നേഴ്സിനെ തുടരാൻ അനുവദിക്കണമെന്നുമാണ് ഹൈക്കോടതി സ്റ്റേ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഒരു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിട്ടുള്ളത്.
ഇതോടെ പിരിച്ചുവിട്ട നേഴ്സ് സീന ജോർജിന് ജോലിയിൽ തുടരാം. ഇക്കഴിഞ്ഞ മേയ് 31 നാണ് നിലവിലെ നേഴ്സിനെ പിരിച്ചു വിട്ട് പുതിയ നിയമനത്തിനായി തവിഞ്ഞാൽ പഞ്ചായത്ത് ഇന്‍റർവ്യു നടത്തിയത്. ആ ഇന്‍റർവ്യു സംഘർഷത്തിൽ കലാശിക്കുകയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്ണ്‍ കമറുന്നിസയ്ക്ക് കൈക്ക് പരിക്കേൽക്കുയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കേസും നിലനിൽക്കുന്നുണ്ട്. ഇന്നലെ നടന്ന ബോർഡ് യോഗത്തിൽ നിയമനം സംബന്ധിച്ച് തീരുമാനം എടുക്കാനിരുന്നതാണ്. എന്നാൽ സ്റ്റേ ഉത്തരവ് വന്നതോടെ ഇതു സംബന്ധിച്ചുള്ള നടപടികളും പഞ്ചായത്ത് നിർത്തിവെച്ചതായാണ് വിവരം.