ഇന്നു മുതൽ കർശന നിയന്ത്രണം
Friday, June 4, 2021 11:13 PM IST
കൽപ്പറ്റ: കോവിഡ് രോഗ ടെസ്റ്റ് പോസ്റ്റിവ് റേറ്റ് കുറക്കുന്നതിന്‍റെ ഭാഗമായി ഇന്നു മുതൽ ഒന്പത് വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന സംസ്ഥാന സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ജില്ലയിലും നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അർവിന്ദ് സുകുമാർ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലയിൽ പോലീസ് പരിശോധന ശക്തമാക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സബ് ഡിവിഷണൽ ഡിവൈഎസ്പി മാർക്കും നിർദ്ദേശം നൽകി. യാതൊരു കാരണവശാലും അനാവശ്യ യാത്രകൾ അനുവദിക്കില്ല. വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ സത്യവാങ്മൂലം എഴുതിയുള്ള യാത്ര അനുവദിക്കു. അല്ലാത്ത സാഹചര്യങ്ങളിൽ നിർബന്ധമായും യാത്രപാസ് ഉണ്ടായിരിക്കേണ്ടതാണ്. ഈ ദിവസങ്ങളിൽ ഇ-പാസും വളരെ അത്യാവശ്യകര്യങ്ങൾക്ക് മാത്രമേ അനുവദിക്കുകയുള്ളു. ടാക്സി-കാർ, ഓട്ടോ വാഹനങ്ങൾക്ക് ഹോസ്പിറ്റൽ എമർജൻസി, വാക്സിനേഷൻ ആവശ്യങ്ങൾ ഒഴിച്ച് മറ്റ് സാഹചര്യങ്ങളിൽ ഗതാഗതം നടത്താൻ അനുവദിക്കുന്നതല്ല. അനധികൃതമായി ടൗണുകളിലെ ടാക്സി സ്റ്റാൻറുകളിലും മറ്റും ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്താൽ നടപടി സ്വീകരിക്കുന്നതാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിന്നാൽ കച്ചവടസ്ഥാപന ഉടമ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി എടുക്കുകയും കട അടപ്പിക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുന്നതുമാണ്. ജില്ലയിലെ ബേക്കറികളിൽ പാർസൽ നൽക്കുന്നതിന് പുറമെ ഷോപ്പിൽ വെച്ചു കഴിക്കുന്നതിന് ചായയും മറ്റും നൽകുന്ന സാഹചര്യമുണ്ടായാൽ അത്തരം ബേക്കറി ഉടമക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതും ഷോപ്പ് അടപ്പിക്കുന്നതുമാണ്. കോവിഡ് രോഗ പ്രതിരോധ പ്രവർത്തനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുസ്ഥലങ്ങളിൽ യാതൊരുവിധ പ്രതിഷേധ സമരങ്ങളോ പ്രതിരോധ സമരങ്ങളോ അംഗസംഖ്യ എത്രയായാലും അനുവദിക്കുന്നതല്ലെന്നും നിർദേശം ലംഘിച്ച് സമരങ്ങളോ മറ്റോ നടത്തുന്നവർക്കെതിരെയും കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന് വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങൾക്കെതിരെയും കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു.