വയനാടിനെ പൂർണമായി അവഗണിച്ച ബജറ്റ്: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
Friday, June 4, 2021 11:13 PM IST
സുൽത്താൻ ബത്തേരി: വയനാടിനെ പൂർണമായി അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി. വയനാട് പോലുള്ള കാർഷികജില്ലകളിൽ കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്പോൾ അവരെ സഹായിക്കുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനവും നടത്താൻ ഈ സർക്കാരിന് സാധിച്ചില്ല. വയനാടിന്‍റെ ആരോഗ്യമേഖലയെയും ഈ ബജറ്റ് അവഗണിച്ചിരിക്കുകയാണ്. ജില്ലയിലെ ജനങ്ങളൊന്നാകെ ഉറ്റുനോക്കിയിരുന്ന വയനാട് മെഡിക്കൽ കോളജിനായി ഒന്നും നീക്കിവെക്കാൻ സർക്കാർ തയാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനത്തിനായി
യാതൊന്നും ബജറ്റിലില്ല:
ജോണി പാറ്റാനി
കൽപ്പറ്റ: കേരളത്തിന്‍റെ വികസന കുതിപ്പിനായ നിർദ്ദേശങ്ങളൊന്നും ബജറ്റിലില്ലെന്നു ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് ജോണി പാറ്റാനി പറഞ്ഞു. വയനാട്ടുകാരുടെ പ്രധാനപ്പെട്ടതും മുൻകാല പദ്ധതികളുമായ നഞ്ചങ്കോട് റെയിൽവേ ലൈൻ, ദേശീയപാത 766ലെ ചിക്കിബർഗി മേൽപാലം തുടങ്ങിയവ ഒന്നും തന്നെ തൊട്ടു നോക്കിയിട്ടില്ലാത്ത ബജറ്റ് തങ്ങളെ സംബന്ധിച്ചടുത്തോളം തീർത്തും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മേൽ പുതിയ നികുതി അടിച്ചേൽപ്പിക്കാത്തത് ആശ്വാസകരമെങ്കിലും കോവിഡ് പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികൾ, കർഷകർ, വ്യാവസായിക മേഖലയിലുള്ളവർ എന്നിവർക്ക് യാതൊരു നീക്കിയിരിപ്പുമില്ല. ദാരിദ്യ്ര നിർമാർജനത്തിനായി ബജറ്റിൽ തുക ഉൾകൊള്ളിച്ച തീരുമാനം സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബജറ്റ്
കർഷകരെ തീർത്തും
നിരാശപ്പെടുത്തി: കിസാൻ കോണ്‍ഗ്രസ്
പുൽപ്പള്ളി: ബജറ്റ് നിരാശാജനകമാണെന്ന് കിസാൻ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. തോട്ടം മേഖലയിൽ ചെറിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചെറുകിട, നാമമാത്ര, ഇടത്തരം കർഷകർക്ക് യാതൊരു വിധ ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയോ തുക നീക്കിവെയ്ക്കുകയോ ചെയ്തിട്ടില്ല. കാർഷിക മേഖലയിലെ വന്യമൃഗശല്യം തടയുന്നതിനും നിർദ്ദേശങ്ങളില്ല. കർഷകരോടുള്ള സർക്കാരിന്‍റെ അവഗണനയിൽ യോഗം പ്രതിഷേധിച്ചു. ഓണ്‍ലൈൻ മീറ്റിംഗിൽ ജില്ലാ പ്രസിഡന്‍റ് ജോഷി സിറിയക് അധ്യക്ഷത വഹിച്ചു. വി.എൻ. ശശീന്ദ്രൻ, വി.ടി. തോമസ്, ടോമി തേക്കുമല, പി.എം. ബെന്നി, ബാബു പന്നിക്കുഴി, വിജയൻ തോപ്രാംകുടി, കെ. ജെ. ജോണ്‍, ജോണ്‍സണ്‍ ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
വയനാടിനെ വീണ്ടും
വഞ്ചിച്ചു: പി.പി. ആലി
കൽപ്പറ്റ: ഇടതു സർക്കാറിന്‍റെ പുതുക്കിയ ബജറ്റിലും ഗവ. മെഡിക്കൽ കോളജ് അടക്കുള്ള വിഷയങ്ങളിൽ വയനാടൻ ജനതയെ തീർത്തും അവഗണിച്ചതായി കെപിസിസി എക്സിക്യുട്ടീവ് അംഗവും ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റമായ പി.പി. ആലി പറഞ്ഞു. സമസ്ത മേഖലയിലും പ്രതിസന്ധി നേരിടുന്ന വയനാടിന് ആശ്വാസം പകരാൻ ജില്ലയിലെ എംഎൽഎമാർ മുന്നോട്ടുവെച്ച പദ്ധതികൾ സർക്കാർ അവഗണിച്ചു. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളും ചികിത്സാ രംഗത്തെ പരാധീനതകളും ടി. സിദീഖ് എംഎൽഎ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചു. സർക്കാർ മെഡിക്കൽ കോളജ്. ബദൽ റോഡുകൾ, വയനാട് പാക്കേജ്, തോട്ടം തൊഴിലാളികളുടെ സംരക്ഷണം തുടങ്ങി എല്ലാ മേഖലകളിലും കഴിഞ്ഞ അഞ്ച് വർഷം കടുത്ത അവഗണനയാണ് നേരിട്ടത്. അതിന്‍റെ തുടർച്ചയാണ് പുതുക്കിയ ബജറ്റിലും തെളിഞ്ഞത്. ഭരണതലത്തിലെ ധൂർത്ത് അല്ലാതെ ജനപക്ഷ വികസന നയങ്ങൾ ഒന്നും പുതിയ ബജറ്റിൽ കാണാനില്ലെന്നും പി.പി. ആലി പ്രസ്താവനയിൽ വ്യക്തമാക്കി.