കോഴിക്കോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് മൂന്ന് മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണ പോസ്റ്ററും പ്രൊമോ വീഡിയോയും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.

"വികസന തീരമണഞ്ഞ് കോഴിക്കോട്' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റര്‍ തയാറാക്കിയത്. എന്‍റെ കേരളം മേളയ്ക്കൊപ്പം നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ ലോഗോ മന്ത്രി, മേയര്‍ ഡോ. ബീനാ ഫിലിപ്പിനു നല്‍കി പ്രകാശനം ചെയ്തു.

സര്‍ക്കാരിന്‍റെ നാല് വര്‍ഷത്തെ വികസന കാഴ്ചകളുടെ പ്രതിഫലനമാകണം മേളയെന്ന് മന്ത്രി പറഞ്ഞു. നഗരത്തില്‍ മാത്രം ഒതുങ്ങാതെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കണം. എല്ലാവിധ ജനവിഭാഗങ്ങളെയും മേളയുടെ ഭാഗമാക്കണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ വ്യത്യസ്തവും പുതുമയുള്ളതുമായ പരിപാടികള്‍ ഉള്‍പ്പെടുത്തി ഏറ്റവും നല്ല രീതിയില്‍ മേള സംഘടിപ്പിക്കാന്‍ സബ് കമ്മിറ്റികള്‍ ശ്രദ്ധിക്കണം.

വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി. മേളയുടെ മുന്നോടിയായി നഗരത്തില്‍ വര്‍ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും. ജില്ലയിലെ തദ്ദേശസ്ഥാപന തലത്തില്‍ വിദ്യാഭ്യാസം, കരിയര്‍, കല, കായികം, ശാസ്ത്രം, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 25 വയസിന് താഴെ പ്രായമുള്ള പ്രതിഭകളെ മേളയില്‍ ആദരിക്കും. പ്രതിഭാ സംഗമത്തില്‍ പങ്കെടുക്കേണ്ടവരുടെ പേരുവിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ എല്‍എസ്ജിഡി വകുപ്പിന് നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകള്‍ക്ക് അനുഭവങ്ങള്‍ പങ്ക് വയ്ക്കാനുള്ള അവസരവും സംഗമത്തിലുണ്ടാകും.

മേളയുടെ പ്രചാരണത്തിന്‍റെ ഭാഗമായി തദ്ദേശ തലത്തില്‍ വിദ്യാര്‍ഥികള്‍, ചിത്രകല അധ്യാപകര്‍, പ്രാദേശിക കലാകാരൻമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വികസന വരകള്‍ എന്ന പേരില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ജില്ലാതലത്തില്‍ സമൂഹ ചിത്രരചനയും സംഘടിപ്പിക്കും.

സെലിബ്രിറ്റി ഫുട്‌ബോള്‍ മാച്ച്, സൈക്ലിംഗ്, സ്‌കേറ്റിംഗ്, ബീച്ച് റണ്‍ തുടങ്ങി വിവിധ പരിപാടികള്‍ പ്രചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.