കാട്ടാന ആക്രമണം, വ്യാപക കൃഷി നാശം
Saturday, October 12, 2024 4:31 AM IST
തിരുവമ്പാടി : പൊന്നാങ്കയം ചീവീട്മുക്ക് പേണ്ടാനത്ത്പടി പ്രദേശത്ത് കാട്ടാന ഇറങ്ങി വ്യാപകനാശം. മാത്തുക്കുട്ടി പുളിക്കൽ, ഓമന കപ്പടക്കൽ, തങ്കച്ചൻ കിഴക്കേ കുടിയിൽ എന്നീ കർഷകരുടെ കൃഷിയിടത്തിൽ തെങ്ങ്, വാഴ, ഇഞ്ചി തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു.

ജനവാസ മേഖലയിലേക്ക് കാട്ടാന തുടർച്ചയായി ഇറങ്ങുന്നതിൽ മലയോരവാസികൾ ആശങ്കയിലാണ്. സ്ഥലം എംഎൽഎ യുമായി ചർച്ച നടത്തി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ വിവരം അറിയിച്ച് ഇതിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് സ്ഥലം സന്ദർശിച്ച തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജോൺസൻ പറഞ്ഞു.

വന്യമൃഗങ്ങളെ പേടിച്ച് കർഷകർക്ക് കൃഷി ചെയ്യാനോ രാത്രിയായാൽ സ്വന്തം വീടിന്‍റെ മുറ്റത്തിറങ്ങാൻപോലും പറ്റാത്ത അവസ്ഥയാണന്നും വന്യമൃഗങ്ങൾ കാട്ടിൽനിന്നും ജനവാസ മേഖലയിലേക്ക് വരാതിരിക്കുനുള്ള പ്രതിരോധ നടപടികൾ വനം വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.


മനുഷ്യജീവന് ഭീഷണിയായിട്ടുള്ള ഏത് വന്യ മൃഗമാണങ്കിലും അതിനെ വെടിവെച്ച് കൊല്ലാൻ സർക്കാർ തലത്തിലുള്ള നടപടിയുണ്ടാകണമെന്നും കൃഷി നാശം സംഭവിച്ചവർക്ക് ഉടൻ നഷ്ട പരിഹാര തുക ലഭ്യമാക്കണമെന്നും കോൺഗ്രസ് നേതാക്കളായ ടി.ജെ. കുര്യാച്ചന്‍,ഷിജു ചെമ്പനാനി, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടിൽ എന്നിവര്‍ ആവശ്യപ്പെട്ടു.