മഴ കുറയുന്നു : ജില്ലയിൽ 80 ദുരിതാശ്വാസ ക്യാന്പുകളിലായി 4481 പേർ, 10 ക്യാന്പുകൾ ഒഴിവാക്കി
Friday, August 2, 2024 4:54 AM IST
കോഴിക്കോട്: ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. രാവിലെ മഴ മാറി നിന്നെങ്കിലും വൈകുന്നേരത്തോടെ കനക്കുകയായിരുന്നു. മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ നാല് താലൂക്കുകളിൽ ആരംഭിച്ച 80 ദുരിതാശ്വാസ ക്യാന്പുകളിൽ 4481 പേരാണ് കഴിയുന്നത്. കുടുംബങ്ങൾ വീടുകളിലേക്ക് തിരികെ പോയതിനെ തുടർന്ന് പത്ത് ക്യാന്പുകൾ ഒഴിവാക്കി.

താമരശേരി താലൂക്കിലെ 14 ക്യാന്പുകളിൽ 296 കുടുംബങ്ങളിൽ നിന്നായി 744 പേരും, കൊയിലാണ്ടി താലൂക്കിലെ 13 ക്യാന്പുകളിൽ 266 കുടുംബങ്ങളിൽ നിന്നായി 731 പേരും, വടകര താലൂക്കിലെ 10 ക്യാന്പുകളിൽ 350 കുടുംബങ്ങളിൽ നിന്നുള്ള 1288 പേരും, കോഴിക്കോട് താലൂക്കിലെ 43 ക്യാന്പുകളിൽ 572 കുടുംബങ്ങളിൽ നിന്നുള്ള 1718 പേരുമാണ് കഴിയുന്നത്.

ശക്തമായ മഴയെ തുടർന്ന് താമരശേരി താലൂക്കിൽ അഞ്ച് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. രയരോത്ത് വില്ലേജിലെ കുന്നുമ്മൽ രാധയുടെ വീടാണ് പൂർണമായി തകർന്നത്.


കൊടുവള്ളി വലിയപറമ്പ് കിഴക്കോത്ത് വില്ലേജിലെ പൊന്നുംതോറമലയില്‍ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മലയുടെ താഴ്ഭാഗത്ത് താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റിപ്പാർപ്പിച്ചു.

കക്കാട് വില്ലേജ് കാരശേരി പഞ്ചായത്ത്‌ പറ്റാർച്ചോല, വലിയകുന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുന്നിൻ ചെരിവിലും, താഴെയുമുള്ള 16 കുടുംബങ്ങളെ ബന്ധുവീട്ടിലേക്കും, നാല് കുടുംബങ്ങളെ ആനയാകുന്ന് ഗവ. എൽപി സ്കൂളിലേക്കും മാറ്റിപ്പാർപ്പിച്ചു.