പുഴയിലൂടെ ഒഴുകിവന്ന 74കാരിയെ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി
Tuesday, July 23, 2024 7:40 AM IST
മുക്കം: കുളിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണു മൂന്നു കിലോമീറ്ററോളം ദൂരം ഇരുവഞ്ഞിപ്പുഴയിലൂടെ ഒഴുകിയെത്തിയ എഴുപത്തിനാലുകാരിയെ മുക്കം അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തുവീട്ടിൽ മാധവിയെയാണ് അഗ്നി രക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അഗസ്ത്യൻമുഴി പാലത്തിനു സമീപമാണ് അപകടം. കുളിക്കാൻ ഇറങ്ങിയ മാധവി ഒഴുക്കിൽപെടുകയായിരുന്നു.

അഗസ്ത്യൻമുഴി പാലത്തിലൂടെ വരികയായിരുന്ന ഓട്ടോഡ്രൈവർ ദിലീപ്, മാധവി ഒഴുകിവരുന്നത് കണ്ട് വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. അഗ്നി രക്ഷാസേനാംഗങ്ങളും അഫ്നാസ്, സജീർ, ദിലീപ് എന്നീ നാട്ടുകാരും പുഴയിലേക്ക് ചാടി ലൈഫ്ബോയ്, ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ നീന്തിയെത്തി മാധവിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.


മാധവിക്ക് കാര്യമായ പരിക്കുകളില്ല. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർ പി. അബ്ദുൾ ഷുക്കൂർ, സേനാംഗംങ്ങളായ ആർ. മിഥുൻ, കെ. ഷനീബ്, കെ. അഭിനേഷ്, എം. സുജിത്ത്, എം. നിസാമുദീൻ, കെ.എസ്. ശരത്, വി.എം. മിഥുൻ, കെ.എസ്. വിജയകുമാർ, ചാക്കോ ജോസഫ് എന്നിവരാണ് രക്ഷാസംഘത്തിലുണ്ടായിരുന്നത്.