മലയോര ഹൈവേ നിർമാണ വഴിയിൽ യാത്ര ദുഷ്കരം

കൂരാച്ചുണ്ട്: 28-ാം മൈൽ - തലയാട് റൂട്ടിൽ മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ കൂരാച്ചുണ്ട്, കക്കയം, കരിയാത്തുംപാറ, കല്ലാനോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും താമരശേരി, തലയാട് ഭാഗത്തേക്ക് പോകുന്നവർക്ക് യാത്ര ദുഷ്കരമായ സാഹചര്യത്തിൽ 27ാംമൈലിൽ നിന്നും തലയാടിനുള്ള പഴക്കം ചെന്ന ബൈപാസ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

1940 മുതൽ കക്കയം, കരിയാത്തുംപാറ, കല്ലാനോട്, കൂരാച്ചുണ്ട് തുടങ്ങിയ മേഖലകളിലേക്ക് യാത്ര ചെയ്യാൻ കുടിയേറ്റക്കാർ ഉപയോഗിച്ചിരുന്ന പ്രധാന പാതയായിരുന്നു തലയാട് -27-ാം മൈൽ-തലയാട് ബൈപാസ് റോഡ്. നിലവിൽ ഈ വഴി അവഗണിക്കപ്പെട്ട നിലയിലാണുള്ളത്.ഇപ്പോൾ മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന പാതയിൽ മണ്ണിടിച്ചിൽ മറ്റ് പ്രകൃതിക്ഷോഭം എന്നിവയാൽ ഗതാഗത തടസങ്ങൾ പതിവ് സംഭവമാണ്.

ഈ സാഹചര്യത്തിൽ കക്കയം, കരിയാത്തുംപാറ നിവാസികൾ ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മലയോര ഹൈവേ നിർമാണം നടക്കുന്ന റോഡ് വഴി തലയാടിന് പോകാൻ അഞ്ച് കിലോമീറ്റർ ദൂരം വരുന്പോൾ ബൈപാസ് റോഡിന് തലയാട് എത്തിച്ചേരാൻ കേവലം ഒന്നര കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.

ആധുനിക ചികിത്സാ സൗകര്യങ്ങൾ അപര്യാപ്തമായ ഈ മേഖലകളിൽ അടിയന്തര ഘട്ടത്തിൽ ചികിത്സക്കായി മെഡിക്കൽ കോളജ് അടക്കമുള്ള കാര്യങ്ങൾക്ക് പെട്ടെന്ന് എത്തിച്ചേരാൻ ബൈപാസ് റോഡ് സഹായകമാകുമെന്നും ഈ സാഹചര്യത്തിൽ ബൈപാസ് റോഡ് ഗതാഗത യോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും വ്യാപകമായി ശക്തമാകുന്നുണ്ട്. ഈ ആവശ്യത്തിനായി പഞ്ചായത്തംഗം ജെസി കരിമ്പനയ്ക്കൽ എംപിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എംപിക്ക് നിവേദനം നൽകിയിട്ടുണ്ട്.