അഞ്ച് പേർക്ക് ഡെങ്കിപ്പനി: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്
Monday, June 17, 2024 5:25 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അഞ്ച് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം. പഞ്ചായത്തിലെ ഓഞ്ഞിൽ പ്രദേശത്താണ് മെയ്, ജൂൺ മാസങ്ങളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ഇതേ തുടർന്ന് മേഖലയിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ വിവിധ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. സാനിറ്റേഷൻ കമ്മിറ്റി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് ഉടനീളം ഉച്ചഭാഷിണിയിലൂടെ പ്രചാരണം നടത്തി. രോഗം സ്ഥിരീകരിച്ച മേഖലകളിൽ ഫോഗിങ്ങും, ഇൻഡോർ സ്പ്രേയിംഗ് എന്നിവ നടത്തും.

കൂടാതെ എല്ലാ വീടുകളിലും കൊതുക് ഉറവിട നശീകരണത്തിനും ബോധവത്ക്കരണത്തിനുമായി പ്രത്യേക സ്ക്വാഡ് പ്രവർത്തനം നടത്തി വരികയാണ്. ഈ സാഹചര്യത്തിൽ പ്രദേശവാസികൾ വീടും പരിസരവും സ്ഥാപനങ്ങളും കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും ഇതിനുള്ള പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.

ഡെങ്കിപ്പനി പ്രതിരോധം കരുതൽ യാത്ര ആരംഭിച്ചു

തിരുവമ്പാടി: മലയോര മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തിൽ കരുതൽ യാത്ര ആരംഭിച്ചു.പരിസരങ്ങളിൽ കൊതുക് വളരുന്നതിന് സാഹചര്യമൊരുക്കി പ്രതിരോധ പ്രവർത്തനങ്ങൾക്ക് വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമാണ് കരുതൽ യാത്ര നടത്തുന്നത്.

പഞ്ചായത്ത് തല ഉദ്ഘാടനം പുന്നക്കലിൽ വച്ച് പ്രസിഡന്‍റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ ലിസി സണ്ണി, ഷൈനി ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, എം.ജി. വിജിമോൾ, ഉഷാ ചന്ദ്രൻ, അജിന ദിലീപ്, സുമി ഏബ്രഹാംഎന്നിവർ പങ്കെടുത്തു.