കോണ്‍ക്രീറ്റ് നിര്‍മിതികളില്ല, ഒമ്പതുകോടി ചെലവില്‍ ചാലിയത്ത് മാതൃകാ ബീച്ച് ടൂറിസം
Monday, June 17, 2024 5:16 AM IST
കോഴിക്കോട്: ഈ കടല്‍ തീരത്ത് കോണ്‍ക്രീറ്റ് നിര്‍മിതികളില്ല... വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത് മുളകൊണ്ടും പനയോലകൊണ്ടും പടത്തുയര്‍ത്തിയ കവാടങ്ങളും മുറികളും വിശ്രമകേന്ദ്രങ്ങളും മാത്രം. മലബാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാകാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍ ആരംഭിച്ച ചാലിയം എന്ന തീരപ്രദേശം.

ഗോവയിലേയോ കോവളത്തെയോ തീരങ്ങളേക്കാള്‍ ടൂറിസം സാധ്യതയുള്ള കടല്‍ തീരമാണ് ചാലിയം എന്ന തിരിച്ചറിവിലാണ് ഇവിടെ ടൂറിസം വകുപ്പ് പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കടലിന്‍റെ നീലിമയും തീരഭംഗിയും മതിയാവോളം ആസ്വദിക്കാൻ ചാലിയം അണിഞ്ഞൊരുങ്ങുകയാണ്.

ഓഷ്യനസ് ചാലിയം എന്ന പേരിൽ 9.5 കോടി ചെലവിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പാണ്‌ മാതൃകാ ബീച്ച് ടൂറിസംകേന്ദ്രം ഒരുക്കിയത്. നിർമാണ പ്രവൃത്തി ഓഗസ്റ്റില്‍ പൂർത്തിയായേക്കും.


രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കി പ്രധാന ബീച്ച് ടൂറിസം കേന്ദ്രമാക്കി ലോകശ്രദ്ധ നേടുന്നതിനുള്ള പദ്ധതിയാണ്‌ നടപ്പാക്കുന്നത്. നിറയെ ഇരിപ്പിടങ്ങളുണ്ട്. വിശ്രമകേന്ദ്രങ്ങൾ, ഫുഡ് കഫേകൾ, ബീച്ച് അമ്പ്രല്ലാസ്, റെയിൻ ഷെൽട്ടറുകൾ, കണ്ടെയ്നർ ശുചിമുറികൾ, ജലസംഭരണി,

കോൺക്രീറ്റ് കട്ടകൾ പാകിയ വിശാലമായ നടപ്പാത, കൈവരികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബാംബു റെസ്റ്ററന്‍റ്, ലാൻഡ് സ്‌കേപിംഗ്, കവാടം എന്നിവയാണ്‌ ഇനി പൂർത്തിയാകാനുള്ളത്. വെളിച്ചസംവിധാനവും ഒരുക്കിവരികയാണ്.