ഭൂമാഫിയ കുന്നിടിച്ച് നിരത്തി: അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം
Saturday, May 25, 2024 5:46 AM IST
കോഴിക്കോട്: ഭൂമാഫിയ അനധികൃതമായി കുന്നിടിച്ചത് കാരണം മുക്കം മണാശേരി മുത്താലം മേടപറ്റം കുന്നിന്‍ചെരിവില്‍ താമസിക്കുന്ന നൂറോളം പേരുടെ ജീവന്‍ അപകടത്തിലായ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ കളക്ടര്‍ക്കൊപ്പം മുക്കം നഗരസഭാ സെക്രട്ടറിയും വിഷയത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

2022 ല്‍ മൂന്നക്കൈറുള്ള കുന്നിടിച്ച് നിരത്തുമ്പോള്‍ ജില്ലാ കളക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍, താഴെക്കാട് വില്ലേജ് ഓഫീസര്‍, ജിയോളജിസ്റ്റ്, മുക്കം പോലീസ് എസ്എച്ച്ഒ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് തിരുവമ്പാടി സ്വദേശി സെയ്തലവി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.


ഇപ്പോള്‍ പെയ്യുന്ന ശക്തമായ മഴയില്‍ വീടുകളും പറമ്പുകളും ചെളിയും മണ്ണും നിറഞ്ഞ് വാസയോഗ്യമല്ലാതായി മാറി. 75 വയസുള്ള ലീലാമണിയും മകന്‍ ദിലീപും സ്വന്തം വീട്ടില്‍ താമസിക്കാനാവാതെ ബന്ധുവീട്ടിലേക്ക് മാറി. കുന്നിന്‍ ചെരിവില്‍ 106 പേര്‍ താമസിക്കുന്നുണ്ട്.

പരാതി നല്‍കിയെങ്കിലും ഭൂമാഫിയ കുന്നിടിക്കല്‍ നിര്‍ബാധം തുടര്‍ന്നു. 30 അടി ഉയരത്തില്‍ കൂട്ടിയിട്ട ചെളിയും പാറകല്ലുകളും ലീലാമണിയുടെ ഉള്‍പ്പെടെയുള്ള വീടുകളിലേക്ക് വീണു. മണ്ണും ചെളിയും ഒഴുകിയിറങ്ങി ജലസ്രോതസുകള്‍ അടഞ്ഞു. റോഡുകള്‍ ബ്ലോക്കായി. വയലുകള്‍ നിറഞ്ഞു. തികച്ചും ദുരിത പൂര്‍ണമാണ് ഇവിടത്തെ സാഹചര്യം. ജൂണ്‍ 25ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.