ബാര്‍ കോഴ: സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിംലീഗ്
Saturday, May 25, 2024 5:38 AM IST
കോഴിക്കോട്: മദ്യനയത്തിലെ ഇളവിന് വേണ്ടി ബാറുടമകളില്‍നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടു.

ഡ്രൈ ഡേ ഒഴിവാക്കിയും ബാര്‍ സമയം 11 ല്‍നിന്ന് 12 വരെ ആക്കിയും ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ അനുവദിച്ചും ഡോര്‍ ഡെലിവറി ഏര്‍പ്പെടുത്തിയും കേരളത്തെ മദ്യത്തില്‍ മുക്കുകയാണ് ഇടത് സര്‍ക്കാര്‍. അഴിമതിപ്പണം കണ്ട് കണ്ണ് മഞ്ഞളിച്ചതുകൊണ്ടാണ് ഈ കൊടും പാതകം ചെയ്യുന്നത്.


മദ്യനയത്തിലെ ഇളവിന് പകരമായി ഓരോ ബാറുടമകളും രണ്ടര ലക്ഷം വീതം നല്‍കണമെന്നാണ് പുറത്തായ ശബ്ദരേഖയില്‍ പറയുന്നത്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടക്കുന്നത്.

മദ്യലഭ്യത വര്‍ധിപ്പിച്ച് കേരളത്തെ ഒന്നടങ്കം ലഹരിയില്‍ മുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ബാര്‍ കോഴ സംബന്ധിച്ച പുതിയ ആരോപണങ്ങളില്‍ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണം. ഇടത് ഭരണത്തില്‍ സംസ്ഥാനം ലഹരിമാഫിയ കയ്യടക്കുന്ന സ്ഥിതിയാണുള്ളതെന്നും പി.എം.എ. സലാം ആരോപിച്ചു.