നഗരത്തിലെത്തുന്ന ബസുകളുടെ റൂട്ട്: പഠനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Friday, May 24, 2024 5:10 AM IST
കോഴിക്കോട്: മലപ്പുറം ഭാഗത്ത് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരുന്ന ബസുകൾ മിനി ബൈപാസ്, റെയിൽവേ സ്റ്റേഷൻ എന്നിവയിൽ ഏത് റൂട്ട് തെരഞ്ഞെടുക്കണം എന്നത് സംബന്ധിച്ച് നാറ്റ്പാക്കിനെ കൊണ്ട് പഠനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

മലപ്പുറം ഭാഗത്ത് നിന്നു വരുന്ന 50 കിലോമീറ്റർ ദൂരത്തിൽ കുറവുള്ള ബസുകൾ റെയിൽവേ സ്റ്റേഷൻ വഴി പോകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്‍റെ ഉത്തരവ്.


ഇരു റൂട്ടുകളിലെയും ഗതാഗത തിരക്ക് പഠിച്ച് യാത്രക്കാരുടെ നിലവിലെയും ഭാവിയിലെയും ആവശ്യങ്ങൾ കണക്കാക്കി ഡാറ്റ തയാറാക്കിയ ശേഷം ആർടിഎ യോഗത്തിൽ സമർപ്പിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കമ്മീഷൻ ആർടിഒക്ക് നിർദേശം നൽകി.

ഫറോക്ക് ഏരിയ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് വേണ്ടി സി.കെ. അബ്ദുറഹിമാൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ദൂരപരിധിയില്ലാതെ മലപ്പുറം ഭാഗത്ത് നിന്നും നഗരത്തിലെത്തുന്ന എല്ലാ ബസുകളും മിനി ബൈപാസിലൂടെ ഓടാൻ അനുവദിക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.