കനാൽ വെള്ളം കയറി; കൃഷിയിറക്കാനാവാതെ കർഷകൻ
Friday, March 1, 2024 4:43 AM IST
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര വേങ്ങേരി റോഡിൽ കൈതക്കുളം പ്രവീൺ മാത്യുവിന്‍റെ ഒരേക്കറിലധികം വരുന്ന കൃഷിയിടത്തിൽ കനാൽ ഉറവ ജലം കയറിയതു മൂലം ഒരു കൃഷിയും ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതിയുയർന്നു.

നേരത്തെ ഇവിടെയെത്തുന്ന ഉറവ ജലം ഒഴിവാക്കാൻ സമീപത്തെ റോഡിനടിവശത്തു കൂടി പൈപ്പുണ്ടായിരുന്നു. കഴിഞ്ഞ വർഷം റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ ഈ പൈപ്പ് ഹോൾ അടഞ്ഞ് വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെട്ടതാണ് വെള്ള കെട്ടിന് പ്രധാന കാരണമെന്ന് പ്രവീൺ കുമാർ പറയുന്നു.

പ്രശ്നം പല തവണ പഞ്ചായത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. പതിനയ്യായിരത്തിൽപ്പരം രൂപ മുടക്കി കൃഷി ചെയ്യാനുള്ള നിലം ഒരുക്കി വച്ചപ്പോഴാണ് ഈയൊരവസ്ഥ.


പന്തിരിക്കര ഒറ്റക്കണ്ടം റോഡിൽ കുന്നത്ത് ഭാഗത്ത് നിന്നും പുറപ്പെടുന്ന ബ്രാഞ്ച് കനാൽ വഴിയാണ് ഈ ഭാഗത്ത് വെള്ളം എത്തുന്നത്. കാട് കയറി ചെളിയും മരകൊമ്പുകളും നിറഞ്ഞ കനാൽ നന്നാക്കാൻ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.

കൃഷി സ്ഥലത്ത് കെട്ടിക്കിടക്കുന്ന ജലം ഒഴിവാക്കാൻ റോഡിന് കുറുകെ കൽവർട്ടോ അനുയോജ്യമായ പൈപ്പോ സ്ഥാപിച്ച് ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കൃഷിഭവനിൽ പരാതി അറിയിച്ചതിനെ തുടർന്ന് കൃഷി ഓഫീസർ ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു.