കുറ്റ്യാടി ബൈപാസ് ഉടൻ യാഥാർഥ്യമാകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Wednesday, February 21, 2024 4:45 AM IST
കോഴിക്കോട്: കുറ്റ്യാടിയിലെ ജനങ്ങൾ ഏറെ ആഗ്രഹിച്ച കുറ്റ്യാടി ബൈപാസ് ഉടൻ യാഥാർഥ്യമാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുറമേരി- കുനിങ്ങാട് - വേറ്റുമ്മൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ബൈപാസിന്‍റെ ആവശ്യകത എത്രത്തോളമെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 38 കോടി രൂപ ചെലവഴിച്ചാണ് ബൈപാസ് നിർമാണം പൂർത്തീകരിക്കുക. നിലവിൽ ബൈപാസ് നിർമാണത്തിനുള്ള ടെണ്ടർ നടപടികൾ അരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പശ്ചാത്തല വികസനരംഗത്ത് കുറ്റ്യാടി മണ്ഡലത്തിൽ വലിയ കുതിപ്പുണ്ടാക്കാൻ സാധിച്ചതായും മന്ത്രി കൂട്ടി ചേർത്തു. എംഎൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എംപി മുഖ്യാതിഥിയായി.


പൊതുമരാമത്ത് വകുപ്പ് നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പുറമേരി- കുനിങ്ങാട് - വേറ്റുമ്മൽ റോഡിന്‍റെ നവീകരണ പ്രവൃത്തി നടത്തുന്നത്. കുനിങ്ങാട് മുതൽ പുറമേരി വരെയുള്ള 3.05 കിലോമീറ്റർ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ 5.50 മീറ്റർ വീതിയിൽ ഏഴ് കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുക. ഒമ്പത് മാസമാണ് പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി.

റോഡ്സ് നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ യു.പി. ജയശ്രീ, റോഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. പുറമേരി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് കുടത്താംകണ്ടി, വൈസ് പ്രസിഡന്‍റ് സി.എം. വിജയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.