ഉത്സവ സ്ഥലങ്ങളിലെ ഗുണ്ട വിളയാട്ടം; പോലീസുകാർ അക്രമണത്തിന് ഇരയാവുന്നത് പതിവാകുന്നു
Wednesday, February 8, 2023 12:11 AM IST
വടകര: ഉത്സവ സ്ഥലങ്ങളിൽ ഗുണ്ട,മയക്ക് മരുന്നു ചൂതാട്ട സംഘങ്ങൾ പിടിമുറുക്കുന്നതിനൊപ്പം പോലീസുകാർ അക്രമത്തിന് ഇരയാവുന്നത് പതിവാകുന്നു.ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോൽസവത്തിനിടെ പണം വച്ച് ചീട്ടുകളിയും, ചട്ടികളിയും നടക്കുന്നതറിഞ്ഞ് എടച്ചേരി പോലീസിന്‍റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധനക്കെത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പോലീസിന് നേരെ അക്രമം നടന്നത്.

ഉത്സവ സ്ഥലത്തിനടുത്തുള്ള സ്വകാര്യ സ്ഥലത്ത് വച്ചാണ് ചൂതാട്ടം നടന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിന് നേരെ ആദ്യം മൺ കട്ടകൾ കൊണ്ടാണ് അക്രമിച്ചത്. വിദൂര സ്ഥലങ്ങളിൽ നിന്നടക്കമുള്ളവരാണ് സ്ഥലത്ത് എത്തി ചൂതാട്ടത്തിലേർപെട്ടത്. പോലീസ് ഇവരെ പിടികൂടുന്നതിനിടെ അപ്രതീക്ഷിതമായി ഒരാൾ കത്തി വലിച്ചൂരി പോലീസുകാരിൽ ഒരാളെ കുത്തി വീഴ്ത്തുകയായിരുന്നു.

പ്രതിയെ പോലീസ് പിടികൂടിയെങ്കിലും സംഘം ചേർന്ന് പ്രതിയെ മോചിപ്പിച്ച് കൊണ്ട് പോയി. പോലീസ് സ്ഥലത്തെത്തിയതോടെ ചിതറി ഓടിയ പലർക്കും പരിക്കേറ്റെങ്കിലും കേസ് ഭയന്ന് ആശുപത്രികളിൽ ചികിത്സ തേടിയിട്ടില്ല. കഴിഞ്ഞ ആഴ്ച എടചേരി പോലീസ് പരിധിയിൽ കാക്കന്നൂർ ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷ വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെ കൈയേറ്റമുണ്ടായി. സംഭവത്തിൽ ഔദ്യോഗിക കൃത്യ നിർവഹണം തടസപെടുത്തിയതിന് പോലീസ് കേസെടുക്കുകയുണ്ടായി. നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം രണ്ടിടത്താണ് പോലീസിന് നേരെ അക്രമണം നടന്നത്. കല്ലാച്ചി മുത്തപ്പൻ മഠപ്പുര ക്ഷേത്ര ഉത്സവ സ്ഥലത്തുണ്ടായ അക്രമണത്തിൽ പോലീസ് ജീപ്പ് തകർക്കുകയുണ്ടായി. ആവോലം അയ്യപ്പ ഭജന മഠത്തിലെ ഉത്സവത്തോടനുബന്ധിച്ച് പോലീസിന് നേരെ കല്ലേറും സംഘർഷവുമായി.

പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പരാതി നൽകാതെ ഒഴിഞ്ഞ് മാറി. ഉത്സവ സ്ഥലങ്ങൾ കേന്ദ്രീകരിക്കുന്ന മദ്യ മയക്കുമരുന്നു സംഘങ്ങളും ചൂതാട്ട സംഘങ്ങളുമാണ് അക്രമങ്ങൾക്ക് പിന്നിൽ.

എന്നാൽ ഇത്തരം സംഘങ്ങൾക്കെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതാണ് ക്രിമിനൽ സംഘങ്ങൾ തല പൊക്കാനിടയാക്കുന്നതെന്ന് പോലീസിനെതിരേ വിമർശനമുയർന്നിട്ടുണ്ട്. പോലീസ് അക്രമണത്തിനിരയായ സ്ഥലങ്ങളിലെല്ലാം അംഗബലമില്ലാത്തത് ക്രിമിനൽ സംഘങ്ങൾക്ക് തുണയാവുകയായിരുന്നു. ഏറാമലയിൽ പോലീസുകാരനെ അക്രമിച്ച യുവാവ് നാദാപുരം മേഖലയിൽ നിരവധി കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ്.