കൈതക്കൊല്ലി പാലത്തിന്‍റെ കോൺക്രീറ്റ് അടർന്നു; തുരുമ്പിച്ച കമ്പികൾ പുറത്ത്
Saturday, December 10, 2022 12:16 AM IST
കൂരാച്ചുണ്ട്: ബാലുശേരി റോഡിലെ കൈതക്കൊല്ലിയിൽ പിഡബ്ല്യുഡി വകുപ്പ് വർഷങ്ങൾക്ക് മുമ്പ് നിർമിച്ചിട്ടുള്ള കോൺക്രീറ്റ് പാലത്തിന്‍റെ പ്രധാന ബീമുകളുടെ കോൺക്രീറ്റ് അടർന്ന് തുരുമ്പിച്ചകമ്പികൾ പുറത്തായി അപകടകരമായ നിലയിൽ. മാസങ്ങൾക്ക് മുമ്പ് നേരിയ തോതിൽ കോൺക്രീറ്റ് അടർന്നിരുന്ന ഭാഗങ്ങളിൽ ഇപ്പോൾ അതിന്‍റെ വ്യാപ്തി വർധിച്ച് കൂടുതൽ നാശം സംഭവിച്ചിരിക്കുകയാണ്. പാലത്തിനുണ്ടായ കേടുപാടുകൾ അടുത്തിടെ സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടതാണ്.
ഏറെ തിരക്കേറിയതും പ്രധാന റോഡുമായ ഇതുവഴി കോഴിക്കോട്, കായണ്ണ, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി ബസുകൾ അടക്കമുള്ള നൂറ് കണക്കിന് വാഹനങ്ങൾ ഓടുന്നുണ്ട്. കൂടാതെ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഒട്ടനവധി വാഹനങ്ങളും ഭാരം കയറ്റിയ വലിയ വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്.
ഏറെ ഭീ‍ഷണി ഉയർത്തുന്ന പാലത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി അറ്റകുറ്റപ്പണി നടത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.