കോംട്രസ്റ്റ്! 15 മുതൽ അനിശ്ചിതകാല സത്യഗ്രഹം
Thursday, December 8, 2022 11:56 PM IST
കോഴിക്കോട്: കോടതി ഉത്തരവും നിയമസഭാ ബില്ലും എല്ലാം ഉണ്ടായിട്ടും മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയുടെ കാര്യത്തിൽ അലംഭാവം കാണിക്കുന്ന സർക്കാർ നിലപാടിനെതിരേ 15 മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കും. കോംട്രസ്റ്റ് സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങുന്നത്. തൊഴിലാളികൾക്ക് അനുകൂലമായി കോടതി വിധിയും നിയമവും വന്നിട്ടും അത് നടപ്പാക്കാൻ സർക്കാർ വിമൂഖത കാണിക്കുന്നതിനെ തുടർന്നാണ് അനിശ്ചിതകാല സത്യഗ്രഹവുമായി രംഗത്തിറങ്ങുന്നതെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.

തൊഴിലാളികൾ അനാവശ്യമായി ഒന്നും തന്നെ ആവശ്യപ്പെടുന്നില്ലെന്നും ഗസറ്റ് വിജ്ഞാപനമായ നിയമം നടപ്പാക്കാൻ മാത്രമാണ് സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും സമരസമിതി നേതാവ് ഇ.സി. സതീശൻ പറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം കോംട്രസ്റ്റ് തൊഴിലാളികൾ സമരത്തിനിറങ്ങുന്പോൾ ആദ്യ ഘട്ടം എന്ന നിലയിലാണ് സത്യഗ്രഹ സമരമെന്നും നടപടി ആയില്ലെങ്കിൽ മറ്റു സമര മുറകളിലേക്ക് നീങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
2009 ഫെബ്രുവരി ഒന്നിനാണ് കോംട്രസ്റ്റ് നെയ്ത്ത്ഫാക്ടറി എന്നന്നേക്കുമായി അടച്ചുപൂട്ടിയത്. അന്ന് മുതൽ ഫാക്ടറിയിലെ തൊഴിലാളികൾ സമരത്തിലുമാണ്. 107 തൊഴിലാകളാണ് അന്ന് സമരമുഖത്തുണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർ ഇതിനോടകം തന്നെ മരിച്ചു. ബാക്കിയുള്ളവരിൽ 30 ശതമാനത്തോളം ഇന്ന് വിരമിക്കൽ പ്രായം കഴിഞ്ഞവരാണ്.

ഇവരെ പുനരധിവസിപ്പിക്കുക, ലഭിക്കാനുള്ള ആനുകൂല്യത്തിൽ തീരുമാനമാവുക തുടർന്ന ആവശ്യമാണ് സമരസമിതി ഇന്നും മുന്നോട്ട് വയ്ക്കുന്നത്. ഇതിനായി ഒരു പേ കമ്മീഷനെ ചുമതലപ്പെടുത്തണമെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്. 2009ൽ ഫാക്ടറി പൂട്ടിയെങ്കിലും 2010 ലാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചിരുന്നു. 2012 ല്‍ നിയമസഭയില്‍ ഏകകണ്ഠമായി ബില്ലും അംഗീകരിച്ചിട്ടുണ്ട്.