15 കാരനുനേരേ ലൈംഗികാതിക്രമം; നാലുപേർക്കെതിരേ പോക്സോ കേസ്
Saturday, December 3, 2022 12:43 AM IST
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നാല് യുവാക്കൾക്കെതിരേ പൊലീസ് കേസെടുത്തു.
അസീസ്, ഉവൈസ്, അബ്ബാസ് എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന മറ്റൊള്‍ക്കെതിരേയുമാണ് കോഴിക്കോട് ടൗൺ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
ഇക്കഴിഞ്ഞ ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശിയും 15കാരനുമായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കുട്ടിയെ കുന്നമംഗലത്ത് എത്തിച്ചാണ് പ്രതികൾ അതിക്രമം നടത്തിയത്.

കാർ കൽപടവിൽ ഇടിച്ച് മറിഞ്ഞു

മുക്കം: അനാഥശാല റോഡിൽ കാർ അപകടത്തിൽപ്പെട്ടു. മുക്കം കടവ് ഭാഗത്തേക്ക് പോയ കാറാണ് മുസ്‌ലിം പള്ളിക്ക് സമീപമുള്ള ഹോട്ടലിലേക്ക് കയറുന്ന കൽപടവിൽ ഇടിച്ച് മറിഞ്ഞത്.കാർ ഡ്രൈവർ പുല്ലൂരാംപാറ സ്വദേശി സണ്ണി ജോസഫ് (66) മാത്രമാണ് കാറിലുണ്ടായിരുന്നത്.ഇയാൾക്ക് കാര്യമായ പരിക്കില്ല.
വെള്ളിയാഴ്ച്ച വൈകുന്നേരം നാലോടെയാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാർ കാർ ഉയർത്തിയാണ് ജോസഫിനെ പുറത്തിറക്കിയത്. മുക്കം അഗ്നി രക്ഷാ സേനയും ആംബുലൻസും സ്ഥലത്ത് എത്തിയിരുന്നു.