കേസിൽ തുമ്പായത് കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പെട്രോൾ പമ്പിലെ ബിൽ
Saturday, December 3, 2022 12:43 AM IST
നാദാപുരം: കാസർകോട് സ്വദേശിയുടെ ദുരൂഹ മരണത്തിൽ നിർണായക തെളിവായത് കാറിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ച പെട്രോൾ പമ്പിലെ ബിൽ.

ശ്രീജിത്തിനൊപ്പം കാറിൽ ഒരാൾ കൂടി ഉണ്ടെന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ ആളെ തിരിച്ചറിയാനാവാതെ അന്വേഷണം വഴി മുട്ടിയ സമയത്താണ് കേളകം സ്വദേശി സമീഷ് ടി ദേവിന്‍റെ പേര് രെഖപ്പെടുത്തിയ പെട്രോൾ പന്പിലെ ബില്ല് കാറിനുള്ളിൽ നിന്ന് പോലീസിന് ലഭിച്ചത്.

ഇതാണ് അന്വേഷണത്തിന് വഴിത്തിരവായതും. ശനിയാഴ്ച്ച ഉച്ചയ്ക്ക് മാഹിയിലെ ബാറിൽ നിന്നാണ് ശ്രീജിത്തിനെ സമീഷ് പരിചയപെടുന്നത്.തുടർന്ന് രണ്ട് പേരും മദ്യപിക്കുകയും സൗഹൃദം സ്ഥാപിക്കുകയും മൂന്നാറിൽ വിനോദ യാത്രക്ക് പോവാൻ തീരുമാനിക്കുകയും ആയിരുന്നു. ഇതിനിടെദേശീയ പാതയിലെ പമ്പിൽ നിന്ന് 10 ലിറ്റർ പെട്രോൾ അടിക്കുകയും പണം എടിഎം കാർഡ് വഴി നൽകി ബിൽ കാറിൽ സൂക്ഷിക്കുകയും ആയിരുന്നു. ഈ ബില്ലിൽ സമീഷിന്‍റെ പേര് കണ്ടതോടെ തലശേരിയിലെ ബാങ്ക് ശാഖ വഴി യുവാവിന്‍റെ അഡ്രസും ഫോട്ടോയും ശേഖരിക്കുകയും ആയിരുന്നു.

മൂന്നാർ യാത്രയിൽ ഭാര്യയെയും , മകനെയും കൂടി കൂട്ടണമെന്ന് പറഞ്ഞ് ശ്രീജിത്ത് ചോമ്പാലയിലെ ഭാര്യ വീട്ടിൽ എത്തിയെങ്കിലും ഒരുമിച്ച് പോവാൻ ഭാര്യ തയ്യാറായില്ല. യാത്ര മുടങ്ങിയതോടെ കൂടെ ഉണ്ടായിരുന്ന സമീഷ് ഇൻസ്റ്റഗ്രാം സുഹൃത്തായ ഭർതൃമതിയെ കാണാനാനായി നാദാപുരത്ത് പോവാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെ യുവതി സമീഷിന് വീട്ടിലേക്കുള്ള ലൊക്കേഷൻ അയച്ച് നൽകി.

ഇതനുസരിച്ച് രണ്ട് പേരും കാറിൽ യുവതിയുടെ വീടിന് സമീപം എത്തിയെങ്കിലും പകൽ സമയം ആയതിനാൽ യുവതിയുടെ വീട്ടിൽ കയറാനായില്ല. തുടർന്ന് കാറിൽ പ്രദേശത്ത് കറങ്ങുകയും രാത്രിയായതോടെ യുവതിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരെത്തിയതോടെ സമീഷ് സ്ഥലത്ത് നിന്ന് മുങ്ങുകയും രാത്രി 11 മണിയോടെ പ്രദേശത്തെ പരിചയക്കാരിയുടെ വീടിന്‍റെ ടെറസ്സിൽ എത്തുകയും തിങ്കളാഴ്ച്ച രാവിലെ വരെ അവിടെ തങ്ങുകയും യുവതി തണ്ണീർ പന്തലിലേക്കുള്ള വഴി എഴുതി കൊടുക്കുകയും ചെയ്തു.

തുടർന്ന് ടൗണിലെത്തി ഒഴിഞ്ഞ കെട്ടിടത്തിൽ കിടന്നുറങ്ങി ചൊവ്വാഴ്ച്ച രാവിലെ വടകര വഴി കേളകത്തെത്തി ഒളിവിൽ പോവുകയായിരുന്നു. പോലീസ് സമ്മർദ്ദം ശക്തമാക്കിയതോടെയാണ് ബന്ധുക്കൾക്കൊപ്പമെത്തികീഴടങ്ങിയത്. എസ്ഐ വിനീത് വിജയൻ , സ്ക്വാഡ് അംഗങ്ങളായ എഎസ് ഐ.മനോജ് രാമത്ത് , സദാനന്ദൻ വള്ളിൽ, കെ. ലതീഷ് ,രാജേഷ് കുമാർ തുടങ്ങിയവരും അന്വേഷണത്തിന് നേതൃത്വം നൽകി.