മഴക്കാല മുന്നൊരുക്കം; താലൂക്ക് എമര്‍ജന്‍സി ഓപറേറ്റിംഗ് സെന്‍റര്‍ ആരംഭിച്ചു
Saturday, June 5, 2021 12:08 AM IST
താമരശേരി: മഴക്കാല പൂര്‍വ മുന്നൊരുക്കങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് എമര്‍ജന്‍സി ഓപറേറ്റിംഗ് സെന്‍റര്‍ ആരംഭിച്ചു. രണ്ടു ക്ലര്‍ക്കുമാരും ഒരു ഡ്രൈവറും 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ററാണ് തുടങ്ങിയത്.
ഇതിനായി ചേര്‍ന്ന താലൂക്ക്തല ഇന്‍സിഡന്‍റ് റെസ്പോണ്‍സ് സിസ്റ്റം (ഐആര്‍എസ്) യോഗത്തില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കില്‍ സ്വീകരിച്ച ക്രമീകരണങ്ങളും നടപടികളും തഹസില്‍ദാര്‍ പി. ചന്ദ്രന്‍ വിശദീകരിച്ചു. താലൂക്കില്‍ മുമ്പ് പ്രകൃതി ദുരന്തമുണ്ടായ പ്രദേശങ്ങള്‍ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ തരത്തില്‍ പ്രാദേശിക കമ്മറ്റികള്‍ രൂപീകരിച്ചു.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അറിയിപ്പുകളും മറ്റു നിര്‍ദ്ദേശങ്ങളും ജനങ്ങളിലെത്തിക്കുന്നതിനായി പ്രാദേശികതലത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിനായി ക്യാമ്പുകള്‍ തയാറാക്കിയിട്ടുണ്ട്. താലൂക്ക്തലത്തില്‍ കോവിഡ് രോഗികള്‍ക്കായി 29, പൊതുവിഭാഗത്തിന് 34 വീതം ആകെ 63 ദുരിതാശ്വാസ ക്യാമ്പുകള്‍ തയാറായി വരികയാണ്. ദുരന്തങ്ങള്‍ നേരിടുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിലടക്കം പ്രാദേശികതലത്തില്‍ ഉപകരണങ്ങള്‍ തയാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് മുന്നോടിയായി കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. വീടുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുമ്പോള്‍ കോവിഡ് ടെസ്റ്റ് നടത്തേണ്ടതിനാല്‍ ആന്‍റിജന്‍ ടെസ്റ്റിനുള്ള കൂടുതല്‍ കിറ്റുകള്‍ ആശുപത്രിയില്‍ സംഭരിക്കേണ്ട കാര്യം ജില്ലാഭരണകൂടത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി, കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിന് അഗ്‌നി രക്ഷാസേനയും പോലീസും സജ്ജമാണ്. അപകടവേളകളില്‍ ആംബുലന്‍സിന്‍റെയും മറ്റ് വാഹനങ്ങളുടെയും മണ്ണ്മാന്തി യന്ത്രങ്ങളുടെ സേവനവും ലഭ്യമാക്കുന്നതിന് തയാറാക്കിയ വാഹനങ്ങളുടെ പട്ടിക മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ തഹസില്‍ദാര്‍ക്ക് കൈമാറി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും തീരുമാനിച്ചു. ദുരന്തവേളകളില്‍ അടിയന്തര ഇടപെടലുകളും രക്ഷാപ്രവര്‍ത്തവും നടത്തുന്നതിന് താലൂക്ക്-വില്ലേജ് ഓഫീസ് തലങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കാനും തീരുമാനിച്ചു.
യോഗത്തില്‍ തഹസില്‍ദാര്‍ പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. താമരശേരി പോലീസ് ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ്ഹനീഫ, താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം. കേശവനുണ്ണി, കൊടുവള്ളി ബിഡിഒ ബിജിന്‍ പി. ജേക്കബ്, കൊടുവള്ളി എംവിഐ എം.ബി. ഗിരീഷ്, മുക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ജയപ്രകാശന്‍, ജൂണിയര്‍ സൂപ്രണ്ടുമാരായ ആർ.എസ്. ഫൈസല്‍, എ.എം. നിസാമുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. ഹെഡ്ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.