വയനാടിന് അനുവദിച്ച ഗവ. ആശ്രമം സ്കൂളിന്‍റെ നിർമാണം ഇഴയുന്നു
Saturday, June 5, 2021 12:06 AM IST
മാനന്തവാടി: വയനാടിന് അനുവദിച്ച ഗവ.ആശ്രമം സ്കൂളിന്‍റെ നിർമാണം ഒരു പതിറ്റാണ്ടിലേക്കടുക്കുന്പോഴും ഇഴഞ്ഞുനീങ്ങുന്നു. 2013-14 ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് സ്കൂൾ അനുവദിച്ചത്. ഇതിനായി സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തേയിലത്തോട്ടത്തിന്‍റെ മക്കിമലയിലെ പത്ത് ഏക്കർ സ്ഥലം നിർമാണത്തിനായി ഏറ്റെടുത്ത് കിറ്റ്കോയ്ക്ക് കൈമാറുകയും ചെയ്തു. 19.21 ലക്ഷം രൂപയാണ് കെട്ടിട നിർമാണങ്ങൾക്കായി അനുവദിച്ചത്.
സ്കൂളിന്‍റെ നിർമാണം തൊണ്ണൂറ് ശതമാനവും ബോയ്സ് ഹോസ്റ്റലിന്‍റെ 37 ശതമാനം ഗേൾസ് ഹോസ്റ്റലിന്‍റെ 70 ശതമാനം പണികളും മാത്രമാണ് എട്ട് വർഷമായിട്ടും പൂർത്തീകരിച്ചത്. കിറ്റ്കോ നിർമാണ പ്രവൃത്തികൾ സ്വകാര്യ കരാറുകാർക്ക് കൈമാറുകയായിരുന്നു. ഏറ്റെടുത്ത കരാറുകാർ ഓരോ കാരണം പറഞ്ഞ് നിർമാണ പ്രവൃത്തികൾ നിർത്തുകയായിരുന്നു. ഇപ്പോൾ ഏഴാമത്തെ കരാറുകാരനാണ് പ്രവൃത്തികൾ നടത്തുന്നത്. രണ്ടു വർഷത്തോളമായി ഈ കരാറുകാരനും പ്രവൃത്തികൾ ഒച്ചിന്‍റെ വേഗത്തിലാണ് നടത്തുന്നത്. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള സ്കൂൾ ആണ് ലക്ഷ്യമിടുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കെട്ടിടനിർമാണം അടിയന്തരമായി പൂർത്തീകരിച്ച് താത്ക്കാലികമായി ഗൃഹവാസ പരിചരണ കേന്ദ്രമാക്കി (ഡിസിസി) മാറ്റണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. എംഎൽഎയും പഞ്ചായത്തും ഇക്കാര്യത്തിൽ മുൻകൈ എടുത്ത് കെട്ടിടനിർമാണം പൂർത്തീകരിക്കണമെന്നാണ് തദ്ദേശീയരുടെ ആവശ്യം.