കല്ലായി പുഴ എന്ന് തടസമില്ലാതെ ഒഴുകും..?
Saturday, June 5, 2021 12:06 AM IST
സ്വന്തം ലേഖകന്‍

കോഴിക്കോട്: പരിസ്ഥിതി ദിനം പതിവുപോലെ കൊണ്ടാടുമ്പോഴും ചളിയിലും ദുര്‍ഗന്ധത്തിലും കുടുങ്ങി മലബാറിലെ പ്രധാനപ്പെട്ട കല്ലായി പുഴ. കാലമിത്രകഴിഞ്ഞിട്ടം ചളി വാരി നീക്കി മതിയായതല്ലാതെ ഇതുവരെ ശാശ്വതപരിഹാരം ഉണ്ടായില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു.

രണ്ട് പ്രളയകാലത്തും കടുത്ത ദുരിതംപേറിയവരാണ് കോഴിക്കോട് കല്ലായി പുഴയുടെ തീരത്ത് കഴിയുന്നവര്‍ . ചെളി അടിഞ്ഞ് ഓരോ മഴക്കാലത്തും കല്ലായ് പുഴ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറുക പതിവാണ്. മരമില്ലുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള മാലിന്യം അപ്പാടെ വീടുകളില്‍ എത്തും.

ഇത്തവണയും പ്രളയഭീതിയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍. കല്ലായ് വാഗ്ദാനം ലംഘിക്കപ്പെടുമ്പോള്‍ പുഴ സംരക്ഷണത്തിനായി കോവിഡ് കാലത്തും സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ് പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. ശക്തമായ മഴയില്‍ കനത്ത വെല്ലുവിളിയാണ് പ്രദേശവാസികള്‍ ഇത്തവണയും നേരിടുന്നത്.

പുഴയുടെ മധ്യഭാഗത്ത് ചെളി അടിഞ്ഞ് കൂടി തുരുത്തുകള്‍ രൂപപ്പെട്ടിട്ടുണ്ട്. പുഴയുടെ തീരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന നഗരം ഇത്തവണയും വെള്ളപ്പൊക്ക ഭീഷണിയിലാണന്ന് പ്രദേശവാസികള്‍ പറയുന്നു. കല്ലായിപ്പുഴയെന്നാല്‍ മരത്തടികള്‍ പൊങ്ങിക്കിടക്കുന്ന കാഴ്ചയാണ് ആദ്യം ഓര്‍മയിലെത്തുക. എന്നാല്‍ ഇപ്പോള്‍ മരത്തടികള്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന അവസ്ഥയാണ്.

പുഴ കടലിനോട് ചേരുന്ന അഴിമുഖത്ത് തോണിയിറക്കാനാകാത്ത സ്ഥിതിയാണ്. ശക്തമായ മഴ പെയ്താലുടന്‍ കല്ലായി കരകവിയും. പിന്നെ പ്രദേശവാസികള്‍ക്ക് ദുരിതകാലമാണ്.ഈ അവസരത്തിലാണ് നടപടി ആവശ്യപ്പെട്ട് പുഴ സംരക്ഷണ സമിതി വീണ്ടും സമരത്തിലേക്ക് കടന്നത്.ഇത്തവണ ചളിയില്‍ ഇറങ്ങിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.