നഴ്‌സിംഗ് ഓഫീസറെ മര്‍ദിച്ചതായി പരാതി
Friday, September 27, 2024 5:37 AM IST
മഞ്ചേരി : മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂടെവന്നയാള്‍ നഴ്‌സിംങ് ഓഫീസറെ മര്‍ദിച്ചതായി പരാതി. തൃക്കലങ്ങോട് മുന്‍ പഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായ സലാമിനെതിരേയാണ് പരാതി.

ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കാരക്കുന്ന് സ്വദേശിനിയുടെ കൂടെയാണ് സലാം ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ എത്തിയ ഇദ്ദേഹത്തോട് ഇഞ്ചക്ഷന്‍ എടുക്കുന്നതിനും പരിശോധനക്കുമായി രോഗിയെ മറ്റൊരു ബഡിലേക്ക് മാറ്റണമെന്ന് നഴ്‌സ് ആവശ്യപ്പെട്ടു.

ഇതില്‍ പ്രകോപിതനായ സലാം നഴ്‌സിംങ് ഓഫീസറെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. അപമര്യാദയായി പെരുമാറുകയും കേട്ടാല്‍ അറയ്ക്കുന്ന തരത്തില്‍ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനും മഞ്ചേരി പോലിസിനും ജീവനക്കാര്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി. സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.


അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കത്തപക്ഷം കടുത്ത സമരപരിപാടികളിലേക്ക് കടക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു. നഴ്‌സിംഗ് സൂപ്രണ്ടുമാരായ രാജേശ്വരി, ഷൈല, കെജിഎന്‍എ ജില്ലാ ജോയിന്‍ സെക്രട്ടറി ടി.ആര്‍. ജിസ്വിന്‍,

എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സരിത തറമ്മല്‍പറമ്പില്‍, കെജിഎച്ച്ഡിഎസ് (സിഐടിയു) യൂണിറ്റ് സെക്രട്ടറി സി. സുബിന്‍ ലാല്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിമായ പി. ലൈല, കെ.പി. റിജേഷ് എന്നിവര്‍ സംസാരിച്ചു.