പിതാവിനു തുല്യമെന്ന് കരുതിയ മുഖ്യന്‍ ചതിച്ചുവെന്ന്... ഉള്ള് തുറന്ന് അന്‍വര്‍
Friday, September 27, 2024 4:58 AM IST
വി. മനോജ്

മലപ്പുറം: സമീപകാല ഇടതുമുന്നണി രാഷ്ട്രീയത്തില്‍ കേട്ടിട്ടില്ലാത്ത വിധമുള്ള അതീവ ഗൗരവമുള്ള ആരോപണമാണ് ഇന്നലെ നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്. ഇതേവരെ കേരളാ പോലീസിലെ ഒരു വിഭാഗത്തിന് എതിരെ ഉന്നയിച്ചിരുന്ന ആരോപണം ഇന്നലെ തികച്ചും മുഖ്യമന്ത്രിയുടെ നേര്‍ക്കായിരുന്നുവെന്നാണ് ശ്രദ്ധേയം.

മുഖ്യമന്ത്രിക്കെതിരേ ഇത്രയും കടുത്ത ആരോപണം ഉന്നയിക്കാന്‍ അന്‍വര്‍ മുന്നോട്ടുവന്നത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സിപിഎമ്മിലെ അസംതൃപ്തരായ പതിനായിരക്കണക്കിന് അണികളുടെ വികാരമാണ് അന്‍വര്‍ പ്രകടിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസില്‍ നിന്ന് സ്വതന്ത്രനായി സിപിഎമ്മിലെത്തിയ ശേഷം പാര്‍ട്ടിയുടെ സൈബര്‍ രംഗത്തെ പടയാളിയായിട്ടാണ് അന്‍വര്‍ സ്വയവും അനുയായികളാലും വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എതിരാളികളെ ഒരു മറയുമില്ലാതെ വിമര്‍ശിക്കുകയും കടുത്ത വാക്കുകളാല്‍ അദ്ദേഹം അധിക്ഷേപിക്കുകയും ചെയ്യാറുണ്ടായിരുന്നു.

സിപിഎമ്മിലെ സൈബര്‍ കടന്നലുകളുടെ നേതാവ് എന്നായിരുന്നു അന്‍വറിനെ വിളിച്ചിരുന്നത്. അതുകൊണ്ടു തന്നെ പ്രാദേശിക പ്രവര്‍ത്തകരായ അണികളുടെ പിന്തുണ അന്‍വറിന് വേണ്ടുവോളമുണ്ട്. മുഖ്യമന്ത്രി തനിക്ക് തന്‍റെ പിതാവിനെ പോലെയാണെന്ന് അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നെങ്കിലും ഇന്നലെ ആ നിലപാട് അദ്ദേഹം മാറ്റി.

പാര്‍ട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് തുറന്നുപറഞ്ഞ അന്‍വര്‍, തന്നെ മുഖ്യമന്ത്രി ചതിച്ചുവെന്ന് ഉള്ള് തുറന്നുപറഞ്ഞു. പരസ്യപ്രസ്താവന നടത്തരുതെന്ന സിപിഎം വിലക്ക് ലംഘിച്ചാണ് അന്‍വര്‍ ഇന്നലെ നിലമ്പൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.


വൈകുന്നേരം 4.30ന് ആരംഭിച്ച വാര്‍ത്താ സമ്മേളനം രണ്ടുമണിക്കൂര്‍ നേരമാണ് നീണ്ടുനിന്നത്. ഇതിലേറെയും മുഖ്യമന്ത്രിക്കെതിരേയുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്. അദ്ദേഹത്തിന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും അന്‍വര്‍ തന്‍റെ നിലപാട് ആവര്‍ത്തിച്ചു. ‘കാട്ടുകള്ളന്‍’ എന്നാണ് ശശിയെ വിശേഷിപ്പിച്ചത്.

ഒടുവില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് പറഞ്ഞ അന്‍വര്‍ എല്‍ഡിഎഫ് യോഗത്തിലോ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലോ ഇനി മുതല്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. എംഎല്‍എ സ്ഥാനം ജനങ്ങള്‍ നല്‍കിയതാണ്. ജനങ്ങളോട് എല്ലാ കാര്യങ്ങളും പറയും. ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം നടത്തുമെന്നും അന്‍വര്‍ പറഞ്ഞു.

സിപിഎമ്മിലെ ഒരു വിഭാഗത്തിന്‍റെ ശക്തമായ പിന്തുണയാണ് മലപ്പുറം മുന്‍ പോലീസ് മേധാവി എസ്. ശശിധരനിലൂടെ തുടങ്ങി മുന്‍ ജില്ലാ പോലീസ് സൂപ്രണ്ട് സുജിത് ദാസ് വഴി എഡിജിപി അജിത് കുമാറിലൂടെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലും ഒടുവില്‍ മുഖ്യമന്ത്രിയുടെ നേരെയും എത്തിനില്‍ക്കുമ്പോള്‍ അന്‍വറിന്‍റെ ലക്ഷ്യം വ്യക്തവും കൃത്യവുമാണ്. അത് അറിയാനിരിക്കുന്നതേയുള്ളൂ.

എന്നാല്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗത്വം ലഭിക്കുമെന്നാണ് അന്‍വര്‍ കരുതിയിരുന്നതെന്നും അത് ലഭിക്കാത്തതിലെ പ്രശ്നമാണ് അന്‍വറിനെന്നും പാര്‍ട്ടി അനുബന്ധമായി ചൂണ്ടിക്കാട്ടുന്നു.ഏതായാലും സിപിഎമ്മിലെ ഒരു വിഭാഗത്തിന്‍റെ ശക്തമായ പിന്തുണ അന്‍വറിനു ലഭിക്കുന്നുണ്ട്. സിപിഎം രാഷ്ട്രീയത്തില്‍ അന്‍വറിന്‍റെ വെളിപ്പെടുത്തല്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നുറപ്പ്.