അധികൃതരുടെ അലംഭാവം: ആദിവാസി യുവാവിന്‍റെ മൃതദേഹം റോഡരികില്‍ കിടത്തിയത് മൂന്ന് മണിക്കൂര്‍
Sunday, September 15, 2024 5:18 AM IST
എടക്കര: തൂങ്ങി മരിച്ച ആദിവാസി യുവാവിന്‍റെ മൃതദേഹം റോഡരികില്‍ കിടത്തിയത് മൂന്ന് മണിക്കൂര്‍. പോസ്റ്റ്മോര്‍ട്ടത്തിന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെത്തുര്‍ന്നാണ് മൂന്ന് മണിക്കൂര്‍ മൃതദേഹം റോഡിനോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍ അനാഥമായി കിടത്തേണ്ടി വന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ അലംഭാവമാണ് ഇതിനു കാരണം.

ചാത്തംമുണ്ട സുല്‍ത്താന്‍പടി കോളനിയിലെ സുന്ദരനെ (38)യാണ് രാവിലെ ആറ് മണിയോടെയാണ് വീടിനോട് ചേര്‍ന്ന റബര്‍മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍ നാട്ടുകാരും വാര്‍ഡ് അംഗമായ ബൈജുവും സ്ഥലത്തെത്തി പോത്തുകല്‍ പോലീസില്‍ വിവരമറിയിച്ചു.

പോലീസെത്തി മരത്തില്‍ നിന്നു മൃതദേഹം താഴെയിറക്കി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനിടയില്‍ വാര്‍ഡംഗം ബൈജു നല്ലംതണ്ണി നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിളിച്ച് ആംബുലന്‍സ് ശരിയാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ഇതിനുള്ള ഫണ്ടില്ലെന്നും ആദിവാസി വിഷയവുമായി ബന്ധപ്പെട്ട് സ്ഥിരമായി ഓടുന്ന ആംബുലന്‍സ് ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ മെംബര്‍ക്ക് നല്‍കുകയും ചെയ്തു.


ഇയാളെ വിളിച്ചെങ്കിലും ആംബുലന്‍സ് ഓടിയ വകയില്‍ പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നു പണം ലഭിക്കാനുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് മെംബര്‍ 108 ആംബുലന്‍സുമായി ബന്ധപ്പെട്ടു. എന്നാല്‍ മൃതശരീരം കയറ്റാന്‍ 108 ആംബുലന്‍സ് വരാന്‍ പറ്റില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് പോത്തുകല്‍ ഹരിത വനസംരക്ഷണ സമിതിയുടെ ആംബുലന്‍സ് വളിച്ചുവരുത്തിയാണ് സുന്ദരന്‍റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്.

പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ അനാസ്ഥയെത്തുടര്‍ന്ന് രണ്ടര മണിക്കൂറിലേറെ ഇയാളുടെ മൃതദേഹം സുല്‍ത്താന്‍പടിചുങ്കത്തറ ബൈപാസ് റോഡിനോട് ഒരു മീറ്റര്‍ മാത്രം അകലത്തില്‍ റബര്‍ തോട്ടത്തില്‍ കിടത്തേണ്ട സാഹചര്യമണ് ഇന്നലെ ഉണ്ടായത്. റോഡരികില്‍ കിടത്തിയ മൃതദേഹത്തിനരികെയിരുന്ന് സുന്ദരന്‍റെ ഭാര്യ ബിന്ദുവും മൂന്ന് മക്കളും അലമുറയിട്ട് കരയുന്ന കാഴ്ച ഒരു സര്‍ക്കാര്‍ സംവിധാനങ്ങളും കണ്ടില്ലെന്ന് നടിച്ചു.