നിലമ്പൂര്‍: മഴക്കാലത്തും കുടിവെള്ളമില്ലാതെ ചാലിയാര്‍ പഞ്ചായത്തിലെ പണപ്പൊയില്‍ ഗോത്ര ഊരിലെ 10 കുടുംബങ്ങള്‍. വെള്ളം എത്തിക്കുന്നത് തല ചുമടായി 200 മീറ്ററിലേറെ കാല്‍നടയായി. കോളനി പരിസരത്തെ കിണര്‍ ഏതു സമയത്തും കാലപ്പഴക്കംകൊണ്ട് പൊട്ടിപൊളിഞ്ഞ് റിങ്ങുകള്‍ അടര്‍ന്ന് അപകടാവസ്ഥയിലാണ്. പല തവണ പഞ്ചായത്തിന്‍റെ മുന്‍പില്‍ പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടാവാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ അരീക്കോടെത്തി പരാതി നല്‍കിയിരുന്നു.

സുനിതാ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ട് കഴിഞ്ഞ ഡിസംബറില്‍ ഇതിന് പരിഹാരം കാണാന്‍ ചാലിയാര്‍ പഞ്ചായത്ത് ഭരണസമിതിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ആറു മാസമായിട്ടും പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് ഒരു മറുപടിയുമില്ല.

കോളനി നിവാസികളുടെ ദയനീയാവസ്ഥ കണ്ട് പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് അസിസ്റ്റന്‍റ് എന്‍ജിനീയറെ വിളിച്ചുവരുത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ഗത്യന്തരമില്ലാതെ കോളനി നിവാസികള്‍ പഞ്ചായത്തിന് മുന്നിലേക്ക് സമരവുമായി എത്തി.

തുടര്‍ന്ന് സെക്രട്ടറിയും എ.ഇയും കോളനിയിലെത്തിയതല്ലാതെ മറ്റൊരു നടപടിയുമില്ല. തങ്ങളെ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞ് പറ്റിക്കുകയാണെന്ന് പരാതിക്കാരിയായ സുനിതാ രാധാകൃഷ്ണന്‍ പറഞ്ഞു. എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞ് തങ്ങളെ ശരിയാക്കിയിരിക്കുകയാണെന്നും സുനിത പറഞ്ഞു.

വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നല്‍കി തിങ്കളാഴ്ച്ച മുതല്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം തുടങ്ങുമെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ടിട്ടും പഞ്ചായത്ത് അധികൃതരും സെക്രട്ടറിയും എ.ഇ.യുമെല്ലാം നടപടി സ്വീകരിക്കാതിരിക്കുകയാണെന്ന് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ഉസ്മാന്‍ കുറ്റപ്പെടുത്തി.

കിടപ്പ് രോഗിയായ കുട്ടന്‍ ഉള്‍പ്പെടെ വെള്ളമില്ലാതെ ബുദ്ധിമുട്ടിലാണ്. തങ്ങള്‍ പരാതി പറഞ്ഞ് മടുത്തുവെന്നാണ് കോളനിയിലെ മുണ്ടിയും ചന്ദ്രനുമെല്ലാം പറയുന്നത്. ആദിവാസി ക്ഷേമത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴാണ് കുടിവെള്ളം ലഭിക്കാന്‍ തങ്ങളുടെ അപകടാവസ്ഥയിലായ കിണര്‍ പുനര്‍നിര്‍മിക്കണമെന്ന് ഗോത്ര ഊരിലെ 10 കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ അധികൃതര്‍ കണ്ണടയ്ക്കുന്നത്.

മഞ്ഞപ്പിത്ത രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പഞ്ചായത്തുകളില്‍ ഒന്നായ ചാലിയാര്‍ പഞ്ചായത്തിലാണ് ഗോത്ര കുടുംബങ്ങള്‍ ശുദ്ധമായ കുടിവെള്ളത്തിന് നെട്ടോട്ടം ഓടുന്നത്.