നിലമ്പൂര്‍: പ്രളയദുരിതം കൂടുതല്‍ ഏറ്റു വാങ്ങിയ പോത്തുകൽ ഗ്രാമപ്പഞ്ചായത്തിലെ ആദിവാസി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് നബാര്‍ഡ് നാലരക്കോടിയുടെ പദ്ധതിക്ക് അന്തിമ രൂപം നല്കി.
നബാര്‍ഡിന്റെ പട്ടിക വര്‍ഗ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കമുക്, ജാതി, ഏലം, കാപ്പി, ഔഷധ സസ്യങ്ങള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ കാര്‍ഷിക രീതികളും ആട്, കോഴി, മുയല്, പോത്ത്, പശു തുടങ്ങിയവ വളര്‍ത്തല്‍ എന്നീ ഉപജീവന മാര്‍ഗങ്ങളിലൂടെയും നാലുവര്‍ഷം കൊണ്ട് ഓരോ കുടുംബത്തിനും പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപയെങ്കിലും വരുമാനം ഉണ്ടാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
നാലുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ അഞ്ചാം വര്‍ഷത്തോടുകൂടി പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ സ്വയം വിറ്റഴിക്കുന്നതിന് വേണ്ടി നിലമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോത്രാമൃത് കമ്പനിയില്‍ അംഗത്വം നല്‍കുകയും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യുന്നതിന് വേണ്ടിയുള്ള സംവിധാനം ഉണ്ട്. ഇവരുടെ ഉല്പന്നങ്ങള് സംസ്കരിക്കുന്നതിനും വിപണനമൂല്യം കണ്ടെത്തുന്നതിനും വേണ്ടിയുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിന് വേണ്ടിയുള്ള ജൈവ വേലികള്‍, തൂക്കുവേലി തുടങ്ങിയവയും പദ്ധതിയുടെ ഘടകങ്ങളാണ്. 2024 ഓഗസ്റ്റോടുകൂടി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ ജന്‍ ശിക്ഷണ്‍ സന്സ്ഥാന് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരിസര ശുചീകരണം, ആദിവാസി ഗോത്രകലകളെ സംരക്ഷിക്കല്‍, അന്യം നിന്നുപോകുന്ന ആദിവാസി കലാരൂപങ്ങളുടെ പുനരുജ്ജീവനം, പ്രളയം തകര്‍ത്ത കാടുകളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെ സംരക്ഷിച്ചുകൊണ്ടുള്ള ജൈവവൈവിധ്യ പാര്‍ക്ക് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഓരോ കോളനികളിലും വിശദമായ പഠനം നടത്തുന്നതിനും വിദഗ്ദ്ധ കമ്മിറ്റി പരിശോധന നടത്തുകയും ചെയ്തതിനുശേഷമാണ് പദ്ധതിയുടെ കരട് രേഖ തയ്യാറാക്കിയത്.
ഒരു കുടുംബത്തിന് പരമാവധി 80,000 രൂപയാണ് ഇതിനകത്ത് ചെലവഴിക്കാന്‍ സാധിക്കുക. നിലവില്‍ ചാലിയാര്‍, അമരമ്പലം, മൂത്തേടം പഞ്ചായത്തുകളിലായി ജന്‍ ശിക്ഷണ്‍ സന്സ്ഥാന് മറ്റൊരു പദ്ധതി ആരംഭിക്കുകയും രണ്ടു വര്‍ഷം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വിജയത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പോത്തുകല്‍ പഞ്ചായത്തില്‍ കൂടി ജന്‍ ശിക്ഷണ്‍ സന്സ്ഥാന് മറ്റൊരു പദ്ധതിക്കുകൂടി അംഗീകാരം നേടുന്നത്.
കരട് രേഖയുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ച പോത്തുകല്‍ പഞ്ചായത്തോഫീസില്‍ നടന്നു. ജെഎസ്എസ് ചെയര്മാന് പി.വി. അബ്ദുള്‍ വഹാബ് എം.പി. ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ജില്ലാ മാനേജര്‍ എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ജെഎസ്എസ്. ഡയറക്ടര്‍ വി. ഉമ്മര്‍ കോയ കരട് രേഖ അവതരിപ്പിച്ചു.
പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജന്, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ജോര്‍ജ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.എ. തോമസ്, തങ്ക കൃഷ്ണന്, റുബീന, അംഗങ്ങളായായ കെ. റംലത്ത്, മോള്‍സി പ്രസാദ്, സലൂബ് ജലീല്‍, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.