പയ്യനാട് കുടിവെള്ള പദ്ധതിയോട് അവഗണന; നഗരസഭാധ്യക്ഷ ജല അഥോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു
Tuesday, April 9, 2024 7:09 AM IST
മഞ്ചേരി: പയ്യനാട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാത്തതില്‍ മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.എം.സുബൈദയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ വാട്ടര്‍ പിഎച്ച് സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു.

ഇന്നലെ രാവിലെ 11ന് ആരംഭിച്ച പ്രതിഷേധം ഉച്ചക്ക് ഒന്നു വരെ നീണ്ടു. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഇന്നുച്ചയ്ക്ക് ഒന്നിന് ചെയര്‍പേഴ്സണിന്‍റെ ചേംബറില്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരാമെന്നു അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 2019ലാണ് പയ്യനാട് കുടിവെള്ള പദ്ധതി ആരംഭിച്ചത്. 73 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതി അഞ്ചു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല. എലമ്പ്രയിലും തടപ്പറമ്പിലും ടാങ്ക് നിര്‍മിച്ചിട്ടുണ്ടെങ്കിലും പൈപ്പ് കണക്ഷന്‍ നല്‍കിയിട്ടില്ല. കരാറുകാരനും വകുപ്പും തമ്മിലുള്ള പ്രശ്നം കോടതിയിലുമാണ്. നെല്ലിക്കുത്ത്, കോട്ടക്കുത്ത്, പിലാക്കല്‍, മുക്കം, അമയംകോട്, കാരേപറമ്പ്, തോട്ടുപൊയില്‍, എലമ്പ്ര, പയ്യനാട്, ചോലക്കല്‍, കുട്ടിപ്പാറ, താമരശേരി തുടങ്ങി നഗരസഭ പരിധിയിലെ 11 വാര്‍ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായാണ് പദ്ധതി ആരംഭിച്ചത്.


വേനല്‍ കടുത്തതോടെ ഈ മേഖലയില്‍ പ്രതിസന്ധിരൂക്ഷമാണ്. പദ്ധതി നിലവിലുള്ളതിനാല്‍ നഗരസഭക്ക് മറ്റു കുടിവെള്ള പദ്ധതികളൊന്നും നടപ്പാക്കാനും സാധിക്കുന്നില്ല. ടാങ്കറുകളെയും പൊതുകിണറുകളെയുമാണ് പല കുടുംബങ്ങളും ആശ്രയിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കിത് പ്രയാസം സൃഷ്ടിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പിഎച്ച് ഡിവിഷന്‍ ഓഫീസിലെത്തിയ കൗണ്‍സിലര്‍മാര്‍ വിഷയം ഇന്നു തന്നെ ചര്‍ച്ച ചെയ്യണമെന്ന് നിലപാടെടുത്തു. രണ്ടു മണിക്കൂറോളം നടന്ന ചര്‍ച്ചക്കൊടുവില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മലപ്പുറം പിഎച്ച് ഡിവിഷന്‍ സൂപ്രണ്ടുമായി ബന്ധപ്പെട്ട് ഇന്നു ചര്‍ച്ച നടത്താമെന്ന് അറിയിച്ചു. പ്രശ്നത്തിന് ശാശ്വതമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, കൗണ്‍സിലര്‍മാരായ മരുന്നന്‍ മുഹമ്മദ്, അഷ്റഫ് കാക്കേങ്ങല്‍, ചിറക്കല്‍ രാജന്‍, എം.പി. സിദ്ധീഖ്, ടി. ശ്രീജ, മുഹ്മിദ ഷിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.