ചാലിയാര്‍ പഞ്ചായത്തിലെ ടയര്‍ ഫാക്ടറിക്ക് നമ്പര്‍ നല്‍കാനും മെഷീന്‍ സ്ഥാപിക്കാനും അനുമതി; വിയോജിപ്പ് പ്രകടിപ്പിച്ച് വാര്‍ഡംഗം
Thursday, February 29, 2024 5:02 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ അളക്കല്‍ വിജയപുരത്തെ ടയര്‍ ഫാക്ടറിക്ക് കെട്ടിട നമ്പര്‍ നല്‍കാനും മെഷീന്‍ സ്ഥാപിക്കാനും ചാലിയാര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം അനുമതി നല്‍കി. വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രതിനിധിയുമായ സിബി അമ്പാട്ടിന്‍റെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം.

14 അംഗ ഭരണസമിതിയില്‍ വാര്‍ഡ് അംഗം ഒഴികെ 13 പേരും തീരുമാനത്തെ അനുകൂലിച്ചതോടെയാണ് ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചത്. വ്യവസായ സംരംഭങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ വ്യവസായത്തിന്‍റെ മറവില്‍ ജനങ്ങളുടെ ആരോഗ്യപ്രശ്നത്തെ കാര്യമായി ബാധിക്കുന്നതു അംഗീകരിക്കാനാകില്ലെന്നും സിബി ചൂണ്ടിക്കാട്ടി.

അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഈ വിഷയത്തില്‍ കാണുന്നില്ലെന്ന് കോണ്‍ഗ്രസ് അംഗം ഗ്രീഷ്മ പ്രവീണും പറഞ്ഞു. എന്നാല്‍ യുഡിഎഫിലെ മറ്റ് അംഗങ്ങള്‍, കോണ്‍ഗ്രസ് അംഗം കൂടിയായ സിബിയുടെ നിലപാടിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.


ചെറുകിട വ്യവസായങ്ങള്‍ വരുന്നതിലൂടെ ഗ്രാമപഞ്ചായത്തിന് അനുമതി ഇനത്തില്‍ വരുമാനം ലഭിക്കുമെന്നും കെട്ടിട നികുതിയിലൂടെ നല്ലൊരു തുക ലഭിക്കുമെന്നും ചെറുകിട വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഭരണസമിതിയുടേതെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റും വികസന സ്ഥിരംസമിതി അധ്യക്ഷനുമായ സുരേഷ് തോണിയില്‍ നിലപാട് എടുത്തതോടെ പഞ്ചായത്ത് പ്രസിഡന്‍റ് പി. മനോഹരന്‍ ഉള്‍പ്പെടെയുള്ള സിപിഎം അംഗങ്ങളും സിബി ഒഴികെയുള്ള യുഡിഎഫ് അംഗങ്ങളും പിന്തുണച്ചതോടെ സിബി ഒറ്റപ്പെടുകയായിരുന്നു.