വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കാൻ മൂന്നു ജില്ലകളിൽ കൂടി ഇവിഎം/വിവിപാറ്റ് വെയർഹൗസുകൾ
Friday, June 9, 2023 12:27 AM IST
മലപ്പുറം: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനായി മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിർമാണം പൂർത്തീകരിച്ച ഇവിഎം/വിവിപാറ്റ് വെയർഹൗസുകളുടെ ഉദ്ഘാടനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിലെ ഇവിഎം/വിവിപാറ്റ് വെയർഹൗസിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ വി. ആർ. പ്രേംകുമാർ അധ്യക്ഷനായി. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ വെയർഹൗസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായാണ് നിർവഹിച്ചത്.
തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യമാക്കുന്നതിൽ വെയർഹൗസുകൾക്ക് ഏറെ പ്രധാന്യമുള്ളതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങൾ വിവിധയിടങ്ങളിൽ സൂക്ഷിക്കേണ്ടി വരുന്പോൾ നേരിടുന്ന വെല്ലുവിളികൾക്ക് ഇതിലൂടെ പരിഹാരമാകും. രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്ക് മുൻകൂർ അനുമതിയോടെ വെയർഹൗസുകളിലെത്തി വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കാമെന്നും അതുവഴി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കൂടുതൽ ഉയർത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്, കണ്ണൂർ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ ഓണ്‍ലൈനായി പരിപാടിയിൽ പങ്കെടുത്തു. എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ കെ. ലത, എ.രാധ എന്നിവർ സംസാരിച്ചു.
മലപ്പുറം: തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയ്ക്കും ഇവിഎം/വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുമായി ജില്ലയിൽ സ്ഥിരം കെട്ടിടം യാഥാർത്ഥ്യമായി. മലപ്പുറം സിവിൽ സ്റ്റേഷനിലാണ് ഇവിഎം/വിവിപാറ്റ് വെയർഹൗസ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഗവ.കോളജ് ഓഡിറ്റോറിയം, പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് പഴയ കെട്ടിടം, സിവിൽ സ്റ്റേഷനിലെ ഗോഡൗണ്‍, കോട്ടക്കുന്ന് ഡിടിപിസി ഹാൾ എന്നിങ്ങനെ വിവിധയിടങ്ങളിലായി വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ഥിതി ഇതോടെ ഇല്ലാതാകും.
തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിക്കുന്നതിനായി വിശാലമായ പന്തലൊരുക്കുന്നതിനുള്ള അധിക ചെലവും ഒഴിവാക്കാനാകും.മൂന്ന് നിലകളിലായി 1899 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തിന് ഏഴ് കോടി രൂപയാണ് നിർമാണച്ചെലവ്. പൊതുമരാമത്ത് വകുപ്പിനായിരുന്നു കെട്ടിടത്തിന്‍റെ നിർമാണച്ചുമതല. അഗ്നിരക്ഷാ സംവിധാനം, ലിഫ്റ്റ്, ജനറേറ്റർ, നിരീക്ഷണ കാമറ തുടങ്ങി ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് വെയർഹൗസിൽ ഒരുക്കിയിട്ടുള്ളത്.