കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ നിരന്തരം ദ്രോഹിക്കുന്നു: തോമസ് ഉണ്ണിയാടൻ
Monday, March 27, 2023 12:24 AM IST
പെരിന്തൽമണ്ണ : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങളും നടപടികളും കേരളത്തിലെ കർഷകരെ ദ്രോഹിക്കുകയും തകർക്കുകയും ചെയ്യുന്നതാണെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ എംഎൽഎയുമായ തോമസ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി.
ജനാധിപത്യത്തെയും ഭരണഘടനയെയും തകർത്തു രാജ്യത്തെ ഏകാധിപത്യത്തിലേക്ക് തള്ളിവിടുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം പെരിന്തൽമണ്ണയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ.ഇന്നത്തെ കേരളത്തിന്‍റെ സാന്പത്തിക അടിത്തറക്കും ഐശ്വര്യത്തിനും കേരളാ കോണ്‍ഗ്രസ് പാർട്ടിയും കർഷകരും നിർണായക പങ്കാണ് വഹിച്ചത്.
കേരളത്തിലെ കർഷകരുടെ ഉന്നമനത്തിനു കേരളാ കോണ്‍ഗ്രസ് പാർട്ടി ഒരു നിർണായക ശക്തിയായി നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നു യോഗം വിലയിരുത്തി. റബർ, കുരുമുളക്, നെല്ല്, ഏലം, കാപ്പി, കമുക് തുടങ്ങിയ വിളകൾക്ക് വേണ്ടിയും എല്ലാ ജില്ലകളിലും സമര സംഗമ പരിപാടികൾ സംഘടിപ്പിക്കാനും നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ കേരള കർഷക മഹാസമരസംഗമം സംഘടിപ്പിക്കാനും പാർട്ടി സംസ്ഥാന നേതൃത്വത്തോടു യോഗം ആവശ്യപ്പെട്ടു.
പാർട്ടി ജില്ലാ പ്രസിഡന്‍റ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എം.പി പോളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, കർഷക സംഗമം ജോയിന്‍റ് കണ്‍വീനർ ടി.കെ പ്ലാസിഡ്, കെ.വി ജോർജ്, സി.വി വർഗീസ്, കെ.എ ഇഗ്ന്യേഷസ്, ആലിക്കുട്ടി എറക്കോട്ടിൽ, സതീഷ് വർഗീസ്, വിൻസി അനിൽ, ടി.ഡി. ജോയി, എ.ജെ. ആന്‍റണി, സിദ്ധാനന്ദൻ വള്ളിക്കുന്ന്, വി.ബി സുരേഷ്, കുര്യൻ ഏബ്രഹാം, ബാബു കോലാനിക്കൽ, നിധിൻ ചാക്കോ, ജോജോ മാത്യു എന്നിവർ പ്രസംഗിച്ചു.