അഗ്നിക്കിരയായ വീട് പുനർനിർമിക്കാൻ കൈകോർത്ത് നാട്ടുകാർ
Monday, March 20, 2023 11:39 PM IST
മങ്കട: തീപിടിത്തത്തിൽ നശിച്ച വീട് പുനർനിർമിക്കാർ ഒരുങ്ങുകയാണ് ഒരു ഗ്രാമം. വെള്ളില കോഴിക്കോട്ടുപറന്പിലെ വെട്ടിപ്പടുത്താലിങ്ങലിൽ താമസിക്കുന്ന പറക്കോട്ടുപലത്ത് അബ്ദുൾ ലത്തീഫ് മുസ്ലിയാരുടെ വീടാണ് ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിന് അഗ്നിക്കിരയായത്. നിത്യരോഗിയായ കുടുംബനാഥൻ ലത്തീഫ് മുസ്ലിയാർ മാത്രമായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു.
അയൽവീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ട പള്ളിയാലിൽ റഷീദും കുടുംബവും ഓടിയെത്തിയപ്പോഴേക്കും വീടിന്‍റെ പ്രധാനഭാഗങ്ങൾ ഒന്നാകെ തീ പടർന്നിരുന്നു. ബന്ധുക്കളെ വിവരം അറിയിച്ചപ്പോഴാണ് വീടിനകത്ത് രോഗിയായ ലത്തീഫ് മുസ്ല്യാർ ഉണ്ടെന്ന കാര്യം അറിയുന്നത്. തുടർന്നു അതിസാഹസികമായി ലത്തീഫ് മുസ്ല്യാരെ പുറത്തെത്തിച്ചു. പിന്നീട് നാട്ടുകാർ ചേർന്നു തീയണച്ചു.
പോലീസ്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പറഞ്ഞിരുന്നു. പീന്നീട് ഈ വീട് നവീകരിക്കാൻ നാട്ടുകാർ കക്ഷിരാഷ്ട്രീയം മറന്നു ഒരുമിക്കുകയായിരുന്നു.
നാട്ടുകാർ യോഗം ചേർന്ന് മഹല്ല് സെക്രട്ടറി കെ. അബ്ദുറഹ്മാൻ (കുഞ്ഞി) മുഖ്യരക്ഷാധികാരിയും പള്ളിപറന്പൻ അബ്ദുസമദ് സഖാഫി ചെയർമാനും പി.ടി ശരീഫ് കണ്‍വീനറും പള്ളിയാലിൽ കുഞ്ഞുട്ടി ട്രഷററുമായി ’ലത്തീഫ് മുസ്ലിയാർ ഭവന നിർമാണ സമിതി’ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
ആലോചനാ യോഗത്തിൽ തന്നെ ഓട്ടോ തൊഴിലാളിയായ അബ്ദുസലാം വേങ്ങശേരി, കൂലിവേല ചെയ്യുന്ന മൂടപ്പുറത്ത് ഉണ്ണി തുടങ്ങിയവർ ആദ്യസംഭാവനകൾ നൽകി.
ഇതിന്‍റെ കീഴിൽ വീട് പുനർനിർമാണത്തിന്‍റെ ശിലാസ്ഥാപനം മഹല്ല് ഖത്തീബ് നദീർ ഫൈസി നിലന്പൂർ നിർവഹിച്ചു. സുമനസുകളുടെ സഹകരണത്തോടെ നിർധന കുടുംബത്തിന്‍റെ വീട് പുനർനിർമിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.