ബജറ്റ്: പെരിന്തൽമണ്ണ മണ്ഡലത്തിലെ മൂന്ന് പ്രവൃത്തിക്കു അഞ്ചു കോടി
Saturday, February 4, 2023 12:03 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ മൂന്നു പ്രവൃത്തികൾക്കു സംസ്ഥാന ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തി.
തേലക്കാട് ജിഎൽപി സ്കൂൾ കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ, ആലിപ്പറന്പ് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കെട്ടിട നിർമാണത്തിന് ഒരു കോടി, അമ്മിനിക്കാട് പാറൽ ഓടമല റോഡ് ബിഎം ആൻഡ് ബിസി രീതിയിൽ നവീകരിക്കുന്നതിനു മൂന്നു കോടി എന്നീ പ്രവൃത്തികൾക്കാണ് തുക വകയിരുത്തിയത്. നജീബ് കാന്തപുരം എംഎൽഎ നിർദേശിച്ച 20 പ്രവർത്തികളിൽ മൂന്നു പ്രവൃത്തികൾക്കാണ് തുക വകയിരുത്തിയത്. ബാക്കി വരുന്ന 17 പ്രവൃത്തികൾ ബജറ്റിൽ ഇടം നേടിയിട്ടുണ്ട്. ബജറ്റിൽ ഇടം നേടിയ മറ്റു പ്രവൃത്തികൾ കൂടി നേടിയെടുക്കുന്നതിന് ശ്രമം നടത്തുമെന്നും എംഎൽഎ പറഞ്ഞു. 157.60 കോടി രൂപയുടെ 20 പദ്ധതികൾ സംബന്ധിച്ച് മണ്ഡലം പ്രതിനിധി നൽകിയ ലിസ്റ്റ് ബജറ്റവതരണത്തിൽ ധനമന്ത്രി പാടെ നിരാകരിച്ചു. ലിസ്റ്റിലെ മൂന്നു പദ്ധതികൾക്കു ഒരു കോടി രൂപ മാത്രമാണ് വക കിരുത്തിയത്. 118 കോടി രൂപ അടങ്കൽ തുക വേണ്ടി വരുന്ന 15 പദ്ധതികൾക്ക് 100 രൂപ വീതം ടോക്കണ്‍ തുകയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടോക്കണ്‍ തുക അനുവദിച്ച പദ്ധതികൾ . താഴേക്കോട് ജിഎൽപി സ്കൂൾ കെട്ടിടനിർമാണം , തൂതപ്പുഴയ്ക്ക് കുറുകെ ഏലംകുളം പറയൻതുരുത്ത്-മാട്ടായ പാലം , ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് റോഡ് സ്ഥലമെടുപ്പ് അടക്കമുള്ള പ്രാഥമിക പ്രവർത്തനങ്ങൾ , പുലാമന്തോൾ-കൊളത്തൂർ റോഡ് നവീകരണം , ആനമങ്ങാട്-മണലായ-മുതുകുർശി റോഡ് നവീകരണം, മരുതല-ഒടമല റോഡ് നവീകരണം , മുതിരമണ്ണ-അയിലംപറന്പ് റോഡ് നവീകരണം , വെട്ടത്തൂർ പൂങ്കാവനം ഡാമിനോടു ചേർന്ന് ഉദ്യാന പാർക്ക് നിർമാണം , മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ബഡ്സ് സ്കൂൾ നിർമാണം , ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ സ്റ്റേഡിയം, ഫിറ്റ്നസ് സെന്‍റർ, സ്വിമ്മിംഗ്് പൂൾ അടക്കം മണ്ഡലത്തിൽ സ്പോർട്സ് കോംപ്ലക്സ് നിർമാണം , വിവിധ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം , പെരിന്തൽമണ്ണ സബ്ജയിലിൽ സന്ദർശക വിശ്രമകേന്ദ്രവും സൂപ്രണ്ട് ക്വാർട്ടേഴ്സും അടക്കം കെട്ടിടനിർമാണം , പെരിന്തൽമണ്ണ മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിനു മുകളിൽ ഇരുനിലകെട്ടിട നിർമാണം , പെരിന്തൽമണ്ണ ജില്ലാ ആശുപത്രി അടിസ്ഥാന സൗകര്യ വികസനം , വ്യവസായ പാർക്ക് തുടങ്ങുന്നതിന് സ്ഥലമെടുപ്പിനും കെട്ടിട നിർമാണത്തിനും .