ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക്കേറ്റം: ചുങ്കത്തറയിൽ യോഗം അലങ്കോലമായി
Wednesday, February 1, 2023 12:02 AM IST
എടക്കര: ഭരണകക്ഷി അംഗങ്ങൾ തമ്മിൽ നടന്ന വാക്പോരിനെതുടർന്ന് ചുങ്കത്തറയിൽ ഭരണസമിതി യോഗം അലങ്കോലമായി. അടിന്തര പ്രാധാന്യമുള്ള അജണ്ടകളിൽ തീരുമാനമെടുത്ത് അംഗീകാരം നൽകേണ്ട ഭരണസമിതി യോഗമാണ് ഇടത് അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തെത്തുടർന്ന് അലങ്കോലമായത്. ഇരുപത്തിയാറ് അജണ്ടകളാണ് ഇന്നലെ യോഗത്തിൽ ചർച്ച ചെയ്യേണ്ടിയിരുന്നത്.
പതിമൂന്നാം വാർഡ് അംഗം ബിന്ദു കുരിക്കാശേരി നൽകിയ കത്ത് അജണ്ടയിൽ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്തതാണ് പ്രശനങ്ങൾക്ക് കാരണം. സ്വകാര്യ വ്യക്തി പഞ്ചായത്തിന് ഭൂമി സൗജന്യമായി വിട്ടുനൽകുന്നത് സംബന്ധിച്ചായിരുന്നു കത്ത്. ഇരുപത്തിയാറ് അജണ്ടകൾ ഉള്ളതിനാൽ ഇവരുടെ കത്ത് ഉൾപ്പെടുത്താൻ കഴിയില്ലെന്ന് പ്രസിഡന്‍റ് എം.കെ. നജ്മുന്നീസ അറിയിച്ചതോടെ വാക്കേറ്റമായി. ഇതിനിടെ കസേര തട്ടിത്തെറിപ്പിക്കലും ചയ ഗ്ലാസ് വലിച്ചെറിയലുംവരെ നടന്നു.
പത്തരക്ക് ആരംഭിച്ച യോഗം അജണ്ടകളൊന്നും ചർച്ച് ചെയ്യാതെ പതിനൊന്നോടെ അലസിപ്പിരിഞ്ഞു. ആദിവാസി കോർപസ് ഫണ്ടുപയോഗിച്ച് നാല് വാർഡുകളിൽ നടപ്പിലാക്കേണ്ട കുുടിവെള്ളപദ്ധതികൾ, സർക്കാർ കണ്ടെത്തിയ അതി ദരിദ്രർക്കുള്ള ഭക്ഷണ വിതരണം, എസ്‌സി, എസ്ടി വിഭാഗ ലൈഫ് ഗുണഭോക്താക്കൾക്കുള്ള ഫണ്ട് വകമാറ്റിയെടുക്കൽ, തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കേണ്ട വിവിധ പ്രവർത്തികൾ, നിർമ്മാണ പ്രവർത്തികളുടെ ടെണ്ടറുകൾ പാസാക്കൽ, പുഴകളിലെ തടയണ നിർമ്മാണം തുടങ്ങി നിരവധി അണ്ടകളാണ് അംഗീകാരം നൽകി പാസാക്കേണ്ടിയിരുന്നത്.
എന്നാൽ അജണ്ടകളൊന്നും ചർച്ചക്കെടുക്കാൻ കഴിഞ്ഞില്ല. വാർഷിക പദ്ധതി ഫണ്ട് നാൽപത് ശതമാനം മാത്രമാണ് ഇതുവരെ വിനിയോഗിക്കാൻ ഭരണസമിതിക്കായത്. സാന്പത്തികവർഷം അവസാനിക്കാൻ ഒന്നരമാസം മാത്രം ബാക്കിനിൽക്കെ പദ്ധതികൾക്ക് അംഗീകാരം നൽകാതെ ഭരണസമിതി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.