രാജ്യത്തിനു നേരെയുള്ള വെല്ലുവിളികൾക്കെതിരേ പോരാടണം: മന്ത്രി കെ. കൃഷ്ണൻ കുട്ടി
Saturday, January 28, 2023 12:40 AM IST
മലപ്പുറം: രാജ്യത്തിന്‍റെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന ചെയ്തികൾക്കെതിരെ പോരാടണമെന്ന് വൈദ്യുതി ബോർഡ് മന്ത്രി കെ. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. ഒരു സോഷ്യലിസ്റ്റ് സമൂഹത്തെ വാർത്തെടുക്കുകയെന്ന ഭരണഘടനയുടെ ലക്ഷ്യം സാധ്യമാക്കാൻ ഓരോരുത്തരും പ്രവർത്തിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. മലപ്പുറം എംഎസ്പി ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അതീവ ദുർബല വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസന അജണ്ടയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. ഈ വിഭാഗങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി കുടുംബശ്രീയുമായും തദ്ദേശ സർക്കാരുകളുമായും സഹകരിച്ച് സൂക്ഷ്മ പദ്ധതികൾ ആവിഷ്കരിച്ച് വരികയാണ് സർക്കാർ. എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത പൂർണമായും ഉൾക്കൊണ്ടാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒട്ടനവധി നേതാക്കൾ നടത്തിയ പോരാട്ടത്തിലൂടെ നേടിത്തന്നതാണ് സ്വാതന്ത്ര്യം. നമ്മുടെ രാജ്യത്തിന്‍റെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന സംഭവങ്ങളാണ് രാജ്യമൊട്ടാകെ നടന്നു വരുന്നത്. ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്‍റെ നിർമിതിയാണ് നാം ഭരണഘടനാ ലക്ഷ്യമായി വിഭാവനം ചെയ്തതെങ്കിലും അതിനിയും സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഹീനമായ ജാതി വ്യവസ്ഥ, സാന്പത്തിക അസമത്വം, ദാരിദ്യ്രം, തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ രാജ്യം നേരിടുന്നുണ്ട്.

2050 ഓടുകൂടി കാർബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ, രാജ്യത്തിനാകെ മാതൃകയായിക്കൊണ്ട് പുനരുപയോഗ ഉൗർജ സ്രോതസുകളിൽ നിന്നു കൂടുതൽ വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള പ്രയത്നത്തിലാണ് സംസ്ഥാനം. സംസ്ഥാന വൈദ്യുതി ബോർഡിനെ ഒറ്റക്കെട്ടായി പൊതുമേഖലയിൽ നിലനിർത്തിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവർത്തനം കാഴ്ചവയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ മന്ത്രി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് എംഎസ്പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ചു. എംഎസ്പി അസിസ്റ്റന്‍റ്് കമാൻഡന്‍റ് പി.എ കുഞ്ഞുമോൻ പരേഡ് നയിച്ചു. ആംഡ് പോലീസ് ഇൻസ്പെക്ടർ പി. ബാബു സെക്കൻഡ് ഇൻ കമാൻഡന്‍റായി. എംഎസ്പി, പ്രാദേശിക് പോലീസ്, സായുധ റിസർവ് പോലീസ്, എക്സൈസ്, വനിതാ പോലീസ്, ഫോറസ്റ്റ്, ഫയർഫോഴ്സ്, എൻസിസി, എസ്പിസി, സ്കൗട്ട്സ്, ഗൈഡ്സ്, ജൂണിയർ റെഡ് ക്രോസ് വിഭാഗങ്ങളിലായി 32 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.

പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും നിലന്പൂർ ഐജിഎംഎംആർ സ്കൂളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച് എംഎസ്പി പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു. പ്രഭാതഭേരിയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ സ്കൂളായി മലപ്പുറം സെന്‍റ് ജമ്മാസ് എച്ച്എസ്എസിനെ തെരഞ്ഞെടുത്തു. യുപി വിഭാഗത്തിൽ എയുപിഎസ് മലപ്പുറം, എഎംയുപി മുണ്ടുപറന്പ് എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ബോയ്സ് എച്ച്എസ്എസും എംഎസ്പി ഇംഗ്ലീഷ് മീഡിയം സ്കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം സെന്‍റ് ജമ്മാസ് സ്കൂളിനാണ് ഒന്നാം സ്ഥാനം. ഗവണ്‍മെന്‍റ് ഗേൾസ് എച്ച്എസ്എസ് മലപ്പുറം രണ്ടാം സ്ഥാനവും നേടി. ബാന്‍റ് ഡിസ്പ്ലേയിൽ സെന്‍റ് ജമ്മാസ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും വാറങ്കോട് ഇസ്ലാഹിയ ഹൈസ്കൂൾ രണ്ടാം സ്ഥാനവും നേടി.

മാർച്ച് പാസ്റ്റിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ: സായുധ സേനാ വിഭാഗം: മലബാർ സ്പെഷൽ പോലീസ് മലപ്പുറം, വനിതാ പോലീസ് ബറ്റാലിയൻ, ഡിഎച്ച്ക്യു മലപ്പുറം.നിരായുധ സേനാ വിഭാഗം:ഫോറസ്റ്റ്, ഫയർ ആന്‍റ് റസ്ക്യു ഫോഴ്സ്. സീനിയർ എൻസിസി വിഭാഗം: പിഎസ്എംഒ കോളജ് തിരൂരങ്ങാടി., എൻഎസ്എസ് കോളജ് മഞ്ചേരി,ജൂണിയർ എൻസിസി വിഭാഗം: എംഎസ്പി എച്ച്എസ്എസ് മലപ്പുറം, ഗവണ്‍മെന്‍റ്. ബോയ്സ് എച്ച്എസ്എസ് മലപ്പുറം.എസ്പിസി ബോയ്സ് : എംഎസ്പി ഇംഗ്ലീഷ് മീഡിയം എച്ച്എസ് മലപ്പുറം, എംഎസ്പി എച്ച്എസ്എസ് മലപ്പുറം.

എസ്പിസി ഗേൾസ്: ഐജിഎംഎംആർഎസ് നിലന്പൂർ, എംഎസ്പി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ മലപ്പുറം.സീനിയർ സ്കൗട്ട്സ്: എംഎസ്പി എച്ച്എസ്എസ് മലപ്പുറം, എംഎംഇടി ഹൈസ്കൂൾ മേൽമുറി.സീനിയർ ഗൈഡ്സ്: ഗവണ്‍മെന്‍റ് ഗേൾസ് എച്ച്എസ്എസ് മലപ്പുറം, എംഎംഇടി എച്ച്എസ്എസ് മേൽമുറി.ജൂണിയർ ഗൈഡ്സ്: എയുപി സ്കൂൾ മലപ്പുറം, എഎംയുപി സ്കൂൾ മുണ്ടുപറന്പ്. ജൂണിയർ റെഡ്ക്രോസ് ബോയ്സ്: എംഎസ്പി എച്ച്എസ്എസ് മലപ്പുറം.
ജൂണിയർ റെഡ്ക്രോസ് ഗേൾസ്: എംഎസ്പി എച്ച്എസ്എസ് മലപ്പുറം, സെന്‍റ് ജമ്മാസ് ഗേൾസ് എച്ച്എസ്എസ് മലപ്പുറം. വ്യാപാര വാണിജ്യ സ്ഥാപന അലങ്കാര വിജയികളായി മലബാർ ലൈറ്റ് ആൻഡ്് സൗണ്ട്സ് മലപ്പുറം ഒന്നാം സ്ഥാനവും ഗൾഫ് കളക്ഷൻസ് കോട്ടപ്പടി രണ്ടാം സ്ഥാനവും നേടി. ജേതാക്കൾക്കുള്ള സമ്മാനങ്ങളും പരേഡിൽ ബാൻഡ്് സംഘത്തെ നയിച്ച സെന്‍റ് ജമ്മാസ് എച്ച്എസ്എസ് മലപ്പുറം, എംഎസ്പി എച്ച്എസ്എസ് മലപ്പുറം എന്നിവയക്ക് പ്രത്യേക പുരസ്കാരവും ചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നൽകി. പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാർ 2022 ൽ കലാസാംസ്കാരിക വിഭാഗത്തിൽ ജേതാവായ പുത്തനങ്ങാടി സെന്‍റ് ജോസഫ് സ്കൂളിലെ വിദ്യാർഥി ദേവീപ്രസാദിനെയും ചടങ്ങിൽ അനുമോദിച്ചു.