സമസ്ത കൈത്താങ്ങ് പദ്ധതി: ആറാംഘട്ട ഫണ്ട് സമാഹരണം 30ന്
Saturday, December 10, 2022 12:13 AM IST
ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ആറാംഘട്ട ഫണ്ട് സമാഹരണം 30ന് നടക്കും. മഹല്ല് ശാക്തീകരണം, സംസ്കരണ പ്രവർത്തനങ്ങൾ, ഇതരസംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ലക്ഷ്യമാക്കിയാണ് 2015 മുതൽ സമസ്ത കൈത്താങ്ങ് പദ്ധതി നടപ്പാക്കിയത്.
ഫണ്ട് സമാഹരണത്തിന്‍റെ ഭാഗമായി ആറു മേഖലകളിൽ നേതൃസംഗമം നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെയും പോഷകസംഘടനകളുടെയും സംസ്ഥാന, ജില്ലാ ഭാരവാഹികൾ, റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിമാരുമാണ് പങ്കെടുക്കേണ്ടത്. താഴെ പറയുന്ന ക്രമത്തിൽ സംഗമങ്ങൾ ചേരും.
12നു രാവിലെ 11നു ചേളാരി മുഅല്ലിം ഓഡിറ്റോറിയം (മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലകൾ), 13 നു രാവിലെ 11 നു കോഴിക്കോട് സമസ്ത ഓഡിറ്റോറിയം (കോഴിക്കോട്, വയനാട്, നീലഗിരി ജില്ലകൾ), 14നു രാവിലെ 11 മുതൽ പാപ്പിനിശേരി ജാമിഅ: അസ്അദിയ്യ (കണ്ണൂർ, കാസർഗോഡ്, ബംഗളൂരു ജില്ലകൾ), 15 നു രാവിലെ 11 നു ചെർപ്പുളശേരി സമസ്ത ജില്ലാ കാര്യാലയം (പാലക്കാട്, തൃശൂർ ജില്ലകൾ), 15 നു ആലപ്പുഴ വലിയകുളം ജുമാമസ്ജിദ് മദ്രസ ഓഡിറ്റോറിയം (എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി ജില്ലകൾ), 17 ന് മീത്തബെയിൽ മുഹ്യദീൻ മദ്രസ (ദക്ഷിണ കന്നഡ, ചിക്ക്മംഗളൂർ, കൊടക് ജില്ലകൾ) അതത് കേന്ദ്രങ്ങളിലെ സംഗമങ്ങളിൽ ബന്ധപ്പെട്ടവർ സംബന്ധിക്കണമെന്നു സമസ് കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്‍റ് പി.കെ. മൂസക്കുട്ടി ഹസ്രത്ത്, ജനറൽ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ, ട്രഷറർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അഭ്യർഥിച്ചു.