തിരൂരങ്ങാടിയിലെ പൈതൃക മ്യൂസിയത്തിനു 3.88 കോടി രൂപയുടെ അനുമതി
Tuesday, December 6, 2022 11:42 PM IST
മലപ്പുറം: ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയ തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരത്തിൽ ജില്ലാ പൈതൃക മ്യൂസിയം സജ്ജീകരിക്കുന്നതിന് 3.88 കോടി രൂപ മതിപ്പുചെലവ് പ്രതീക്ഷിക്കുന്ന വിശദമായ പദ്ധതി രൂപരേഖക്ക് (ഡിപിആർ) സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പ് അംഗീകാരം നൽകിയതായി തുറമുഖം പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
ഇതു സംബന്ധിച്ച ഉത്തരവ് സാംസ്കാരിക വകുപ്പ് രണ്ടു ദിവസത്തിനകം പുറപ്പെടുവിക്കും. മ്യൂസിയം സജ്ജീകരണത്തിന് മുന്നോടിയായി സംരക്ഷിത സ്മാരകമായ ഹജൂർ കച്ചേരി മന്ദിരത്തിന്‍റെ സമഗ്ര സംരക്ഷണ പ്രവർത്തനങ്ങൾക്ക് 58 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.
ഈ പ്രവൃത്തികൾ പൂർത്തിയാക്കി മാർച്ച് 27 ന് തുറമുഖം പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചിരുന്നു. മ്യൂസിയം സജ്ജീകരണത്തിന് വിശദപദ്ധതി തയാറാക്കി തുക വകയിരുത്തുമെന്നു അന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോൾ യാഥ്യാർഥ്യമാകുന്നത്.
മ്യൂസിയം സ്ഥാപിക്കുന്നതിനായി മലപ്പുറം ജില്ലയിൽ കണ്ടെത്തിയതു തിരൂരങ്ങാടിയിലെ ഹജൂർ കച്ചേരി മന്ദിരമായിരുന്നു. എന്നാൽ ഈ കെട്ടിടത്തിൽ താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്നതിനാൽ ഭരണാനുമതി നൽകിയ പദ്ധതിക്കുവേണ്ടി തുടർ നടപടികൾ പോലും ആരംഭിക്കാൻ കഴിഞ്ഞില്ല.
തുടർന്നു അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാരിന്‍റെ കാലയളവിൽ മിനിസിവിൽ സ്റ്റേഷൻ പ്രവർത്തനം പൂർത്തിയായി താലൂക്ക് ഓഫീസ് ഇതിലേക്ക് മാറിയതോടെ ഹജൂർ കച്ചേരിയുടെ സംരക്ഷണവും ജില്ലാ പൈതൃക മ്യൂസിയവും എന്ന ആശയം വീണ്ടും സജീവമായി.
ഇതിനെ തുടർന്നാണ് സംരക്ഷിത സ്മാരകമായ ഹജൂർ കച്ചേരി മന്ദിരത്തിന്‍റെ സമഗ്ര സംരക്ഷണ പ്രവർത്തനത്തിന് 58 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്. കോവിഡിന്‍റെ ഒന്നാം തരംഗം അവസാനിച്ച ഘട്ടത്തിൽ 2021 ഫെബ്രുവരിയിൽ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ കൃത്യമായ വകുപ്പുതല ഏകോപനത്തിലൂടെ കോവിഡ് രണ്ടാം തരംഗത്തിനിടയിലും സംരക്ഷണ പ്രവർത്തനം ഒരു വർഷം കൊണ്ടു പൂർത്തിയാക്കാൻ കഴിഞ്ഞു.
മലപ്പുറം ജില്ലയുടെ ചരിത്രത്തിലേക്കും വൈവിധ്യമാർന്ന പൈതൃകങ്ങളിലേക്കും കാഴ്ചക്കാരെ നയിക്കുന്ന വിധത്തിലുള്ള പദ്ധതിയാണ് ജില്ലാ പൈതൃക മ്യൂസിയത്തിനായി തയാറാക്കിയിരിക്കുന്നത്.
പ്രദർശന വസ്തുക്കൾക്കൊപ്പം ആധുനിക ദൃശ്യ ശ്രാവ്യ സംവിധാനങ്ങളും മ്യൂസിയത്തിൽ ഒരുക്കും. സംസ്ഥാനത്തെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയമാണ് പുരാവസ്തു വകുപ്പിന്‍റെ മേൽനോട്ടത്തിൽ വിശദ പദ്ധതി രൂപരേഖ തയാറാക്കിയത്. മ്യൂസിയം നിർമാണവും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടൊപ്പം പുരാവസ്തു വകുപ്പിന്‍റെ സംരക്ഷിത സ്മാരകമായ തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിന്‍റെ പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചുള്ള സംരക്ഷിത പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.