മലയോര മേഖലയിൽ ചെങ്കണ്ണ് രോഗം പടരുന്നു
Wednesday, November 23, 2022 12:08 AM IST
കരുവാരകുണ്ട്: മലയോര മേഖലയിൽ ചെങ്കണ്ണ് രോഗം പടരുന്നു.കാലാവസ്ഥാ വ്യതിയാനം മൂലമാണ് രോഗം വ്യാപകമാകുന്നതെന്നാണ് സൂചന. മലയോര മേഖലയിലും പരിസര പ്രദേശങ്ങളിലും ചെങ്കണ്ണ് വ്യാപനം രൂക്ഷമായി പടരുകയാണ്.പൊതു സ്ഥലങ്ങളിൽ നിന്നും ആൾക്കൂട്ടത്തിൽ നിന്നും വളരെ വേഗം ചെങ്കണ്ണ് പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രദേശത്തെ സ്കൂളുകളിലും സർക്കാർ ഓഫിസുകളിലും ചെങ്കണ്ണ് പടർന്നു പിടിക്കുനുണ്ട്. വിദ്യാലയങ്ങളിൽ ഹാജർ നിലയിൽ ഗണ്യമായി കുറവു വരുന്നുണ്ട്.

വിദ്യാർഥികൾക്കു പുറമെ അധ്യാപകർക്കും രോഗം പിടിപെട്ടിട്ടുണ്ട്. ഇതോടെ അധ്യാപകരും അവധിയെടുക്കേണ്ട അവസ്ഥയാണുള്ളത്. ഇത് അധ്യയനത്തേയും അനുബന്ധ പ്രവർത്തനങ്ങളേയും കൂടി സാരമായി ബാധിക്കുന്നുണ്ട്.

കനത്ത വേനൽക്കാലത്താണ് സാധാരണയായി ചെങ്കണ്ണ് രോഗം കണ്ടു വരുന്നതെങ്കിലും കനത്ത മഞ്ഞുകാലത്ത് രോഗം പടർന്നു പിടിക്കുന്നത് ആശങ്ക പടർത്തുന്നുണ്ട്. കാലഭേദമോ ,കാലാവസ്ഥ മാറ്റമോ ചെങ്കണ്ണ് രോഗം പിടിപെടാതിരിക്കാൻ കാരണമല്ലായെന്നാണ് തെളിയുന്നത്.ബാക്റ്റീരിയൽ, വൈറൽ , അലർജി മൂലമോ മറ്റോ ആണ് ചെങ്കണ്ണ് സാധാരണയായി പിടിപെടാറുള്ളത്. നാട്ടിൽ രോഗം പടർന്നു പിടിച്ചിട്ടും ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് ആരോഗ്യ വിഭാഗമെന്നാണ് നാട്ടുകാരുടെ പരാതി. വിവിധ ചികിത്സ രീതികൾ ഉപയോഗിച്ച് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും വാർഡു തലത്തിലും പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം ചെങ്കണ്ണ് രോഗം നിയന്ത്രിക്കുന്നതിന് ഒറ്റമൂലിചികിത്സ ഫലപ്രദമാണന്നുള്ള അവകാശവാദവുമായി ചിലർ രംഗത്തെത്തി രോഗികളിൽ നിന്നും വൻ തുക കൈവശ കൈവശപ്പെടുത്തുന്നതായും പരാതിയുണ്ട്.