നിരോധിത ലഹരിയുത്പന്നങ്ങളുമായി ഒരാളെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു
Saturday, October 8, 2022 12:01 AM IST
എടക്കര: നിരോധിത ലഹരിയുൽപ്പന്നങ്ങളുമായി ഒരാളെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് കെട്ടുങ്ങൽ ചോലക്കൽ സ്റ്റോർ നടത്തുന്ന ഹംസക്കുട്ടി (60) എന്നയാളെയാണ് യുവാക്കൾക്കും കുട്ടികൾക്കും നിരോധിത ലഹരിയുൽപ്പന്നമായ ഹാൻസ് വിൽക്കുന്നതിനിടെ വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. പ്രതിയെ മുൻപും വഴിക്കടവ് പോലീസ് ലഹരിയുൽപ്പന്നങ്ങളുമായി പിടികൂടിയിട്ടുള്ളതും നിലവിൽ നിലന്പൂർ കോടതിയിൽ കേസ് നിലവിലുള്ളതുമാണ്.
പോലീസ് പിടിക്കാതിരിക്കാൻ പരിചയക്കാർക്കു മാത്രമാണ് പ്രതി ലഹരി വസ്തുക്കൾ വിറ്റിരുന്നത്. ലഹരിയുൽപ്പന്നങ്ങൾ വൻതോതിൽ വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ വഴിക്കടവ് പോലീസ് കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. ഇതരസംസ്ഥാനത്തു നിന്ന് ജില്ലയിലേക്ക് പച്ചക്കറിലോറികളിലും മറ്റുംഎത്തുന്ന നിരോധിത ലഹരിയുൽപ്പന്നം കുറഞ്ഞ വിലയ്ക്ക് വാങ്ങി പത്തിരട്ടിവിലയ്ക്കാണ് വിൽക്കുന്നത്. ലഹരി വിൽപ്പനയിലൂടെ ലഭിച്ച പതിമൂവായിരത്തിതൊള്ളായിരത്തി എഴുപത് രൂപയും പോലീസ് പിടിച്ചെടുത്തു. പ്രതിയെയും പണവും കോടതിയിൽ ഹാജരാക്കി. വഴിക്കടവ് സബ് ഇൻസ്പെക്ടർ ടി.അജയകുമാർ, സിപിഒമാരായ ഇ.എൻ.സുധീർ, റിയാസ് ചീനി, എസ്.പ്രശാന്ത് കുമാർ, പി.ഡി.പ്രസാദ് എന്നിവരാണ് പരിശോധനസംഘത്തിലുണ്ടായിരുന്നത്.