എൻആർഇജി വർക്കേഴ്സ് യൂണിയൻ വാഹന പ്രചാരണ ജാഥ
Saturday, October 8, 2022 12:01 AM IST
എടക്കര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ നടത്തുന്ന വാഹന പ്രചാരണ ജാഥക്ക് വഴിക്കടവിൽ തുടക്കമായി. ഒക്ടോബർ 12ന് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്‍റെ ഭാഗമായാണ് വാഹന ജാഥ സംഘടിപ്പിക്കുന്നത്. വഴിക്കടവ് പഞ്ചായത്തങ്ങാടിയിൽ സിപിഎം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ ജാഥ ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാരിന്‍റെ നിയമ വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, ഒരേസമയം 20 പ്രവർത്തികളേ പാടുള്ളൂ എന്ന നിബന്ധന പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, കൃഷിയും ക്ഷീര വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.

ഒക്ടോബർ 12ന് രാജ്ഭവനിലേക്ക് നടക്കുന്ന മാർച്ചിനൊപ്പം ജില്ലാ കേന്ദ്രങ്ങളിലും മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ വഴിക്കടവ് പഞ്ചായത്തങ്ങാടിയിൽ നിന്നാരംഭിച്ച ജാഥ ഉദിരകുളം, പോത്തുകൽ ബസ് സ്റ്റാൻഡ്, ചുങ്കത്തറ വെള്ളാരംകുന്ന്, മൂത്തേടം മരംവെട്ടിച്ചാൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചാലിയാർ പഞ്ചായത്തിലേക്ക് പ്രവേശിക്കും.
നിലന്പൂർ, അമരന്പലം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കരുളായി പഞ്ചായത്തിലാണ് സമാപിക്കുക. മലയോര ജാഥ ഒക്ടോബർ പത്തിന് അവസാനിക്കും.

ജില്ലയിൽ ഒരേ സമയം മൂന്ന് വാഹന പ്രചരണ ജാഥകളാണ് നടക്കുന്നത്. എം.ടി.അലി, പി.സി.നാഗൻ, വി.വിനയചന്ദ്രൻ, ജാഥ ക്യാപ്റ്റൻ ഇ.കെ. ആയിഷ, വൈസ് ക്യാപ്റ്റൻ പി.പി.നാസർ, മാനേജർ കെ.ടി.മുഹമ്മദാലി, എൻആർഇജി വർക്കേഴ്സ് യൂണിയൻ എടക്കര ഏരിയ സെക്രട്ടറി സന്തോഷ് കപ്രാട്ട്, പ്രസിഡന്‍റ് ഉമ്മു ഹബീബ, ട്രഷറർ പി.കെ.അബ്ദുൽ കരീം, സി.കെ.രാധാകൃഷ്ണൻ, എസ്.ജയപ്രകാശ്, അജി സുനിൽ, സുരേഷ് പാതാർ എന്നിവർ സംബന്ധിച്ചു.