ചുങ്കത്തറ സ്വാശ്രയ സമിതിയിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു
Friday, October 7, 2022 12:33 AM IST
എടക്കര: വെജിറ്റബിൾ ആന്‍ഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിലിന്‍റെ ചുങ്കത്തറയിലെ സ്വാശ്രയ സമിതി മുഖേന പങ്ങത്തേങ്ങ സംഭരണം ആരംഭിച്ചു. ഇന്നലെ നടന്ന ചടങ്ങിൽ പഞ്ചായത്ത്് പ്രസിഡന്‍റ് എം.കെ.നജ്മുന്നീസ നാളീകേര സംഭരണത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് നുസൈബ സുധീർ അധ്യക്ഷത വഹിച്ചു. ചുങ്കത്തറ കൃഷി ഓഫീസർ ലിജു എബ്രഹാം പദ്ധതി വിശദീകരിച്ചു. വിഎഫ്പിസികെ ജീവനക്കാരി നിത്യജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ചേലൂർ ഷാജഹാൻ, ബിനീഷ് കൊച്ചുപറന്പിൽ, ബിന്ദു കുരിക്കാശേരി, വിവിധ കക്ഷി പ്രതിനിധികളായ പി.ടി. യോഹന്നാൻ, റെജി എബ്രഹാം, ബിജു സാമുവേൽ, എം.ആർ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

സ്വാശ്രയ സമിതികൾ മുഖേന 32 രൂപയ്ക്കാണ് കർഷകരിൽ നിന്നും പച്ചത്തേങ്ങ സംഭരിക്കുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമായിരിക്കും സംഭരണം നടക്കുക. ആഴ്ചയിൽ പത്ത് ടണ്‍ പച്ചത്തേങ്ങയാണ് ഓരോ സ്വാശ്രയ സമിതികളിലും സംഭരിക്കുന്നത്. ജില്ലയിൽ വിഎഫ്പിസികെയുടെ ആറ് സ്വാശ്രയ സമിതികളിലൂടെയാണിപ്പോൾ പച്ചത്തേങ്ങ സംഭരിക്കുന്നത്. കൃഷിഭവനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാളീകേര കർഷകർക്ക് ഒരു തെങ്ങിൽ നിന്ന് അൻപത് തേങ്ങ മാത്രമേ ഒരു വർഷം സ്വ്രാശയ സമിതികൾ മുഖേന നൽകാനാകൂ.

അതും ആറ് തവണകളായി മാത്രമേ വിൽക്കാനാകൂ. ഇങ്ങിനെ വരുന്പോൾ എട്ട് നാളീകേരം മാത്രമേ ഒരു തെങ്ങിൽ നിന്ന് കർഷകന് ഒരു തവണ നൽകാനാകൂ. ഈ നിബന്ധനയാണ് കർഷകരെ കുഴക്കുന്നത്. സ്വാശ്രയ സമിതിക്ക് നൽകിയതിന്‍റെ ബാക്കി തേങ്ങ പൊതുമാർക്കറ്റിൽ വിലകുറച്ച് വിൽപന നടത്തേണ്ട ഗതികേടാവും ഫലം. മാത്രവുമല്ല സ്വാശ്രയ സമിതികളിൽ നാളീകേരമെത്തിക്കാൻ ചിലവ് കൂടുകയും ചെയ്യും. പച്ചത്തേങ്ങ സംരിക്കുന്നതിന് നിലവിൽ എാർപ്പെടുത്തിയിട്ടുള്ള നിബന്ധനകളിൽ ഇളവ് വരുത്തണമെന്ന് ആവശ്യം ശക്തമാണ്. നിബന്ധനകളിൽ ഇളവ് വരുത്തി വിഎഫ്പിസികെ കൂടുതൽ കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചാൽ പൊതു വിപണിയിലും നാളീകേര വില ഉയരും.