ഫർണിച്ചർ നിർമാണശാല കത്തി നശിച്ചു
Sunday, October 2, 2022 12:23 AM IST
മലപ്പുറം : പൊൻമള ചൂനൂരിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമാണ ശാല കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. പറപ്പൂർ കീരി ഹൗസിലെ മുനീറിന്‍റെ ഉടമസ്ഥതയിലുള്ള അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ന്യൂ മർവ ബോർഡ് വർക്സ് എന്ന ഫർണിച്ചർ നിർമാണശാലക്കാണ് തീ പിടിച്ചത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.

വിവരമറിഞ്ഞു മലപ്പുറം അഗ്നിശമനരക്ഷാ സേനയെത്തിയപ്പോഴേക്കും ഫാക്ടറിയിലെ ഫണിച്ചറുകളും മര ഉരുപ്പടികളും ആളിക്കത്തികൊണ്ടിരിക്കുകയായിരുന്നു. ഗതാഗത സൗകര്യം കുറഞ്ഞ റോഡായതിനാൽ തീയണക്കാൻ സേനാംഗംങ്ങൾക്കു ഏറെ പ്രയാസം നേരിട്ടു. മൂന്നു മണിക്കൂറോളം കഠിനശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മലപ്പുറത്തു നിന്നു രണ്ടു യൂണിറ്റും തിരൂർ നിലയത്തിൽ നിന്നു ഒരു യൂണിറ്റുമാണ് എത്തിയിരുന്നത്.

എന്നാൽ നിർമാണശാലയിലേക്ക് മതിയായ വഴിയില്ലാത്തതിനാൽ മലപ്പുറം നിലയത്തിലെ വലിയ വാഹനത്തിനു സ്ഥാപനത്തിനു സമീപമെത്താൻ സാധിച്ചില്ല. ഫർണിച്ചർ നിർമാണശാലയിൽ ഉണ്ടായിരുന്ന ഒരു മിനി ലോറിയും നിരവധി യന്ത്രങ്ങളും പെയിന്‍റിംഗിനുപയോഗിക്കുന്ന കംപ്രസറുകളും മോട്ടോറുകളും കത്തി നശിച്ചവയിൽ ഉൾപ്പെടുന്നു.

ഫയർഫോഴ്സിന്‍റെ നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) ഇല്ലാതെ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമാണ ശാലയിൽ 50 ലക്ഷത്തിലധികം രൂപയുടെ നാശനാശനഷ്ടം കണക്കാക്കുന്നു. നഷ്ടങ്ങളുടെ യഥാർഥ വ്യാപ്തി കണക്കാക്കിയിട്ടില്ല.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു കണ്ടെത്തി. മലപ്പുറം സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിൽ തിരൂർ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ പി.കെ സന്തോഷ്, സീനിയർ ഫയർ ഓഫീസർ എസ്. ലെനിൻ, സി. മനോജ് ഫയർ ഓഫീസർമാരായ ടി.കെ നിഷാന്ത്, കെ.പി ഷാജു, ജിഷ്ണു, വി. അബ്ദുൾ മുനീർ, അബ്ദുൾ മനാഫ്, സുജിത്ത്, കെ.പി നൗഫൽ, അഖിലേഷ്, സിവിൽ ഡിഫൻസ് അംഗങ്ങളായ എം.ഷോബിൻ, കെ. സഹീർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.