നിലന്പൂരിൽ വനം കോടതി വേണമെന്ന ആവശ്യം ശക്തമാകുന്നു
Saturday, June 5, 2021 12:09 AM IST
നിലന്പൂർ: മലപ്പുറം ജില്ലയിൽ കൂടുതൽ വനം കേസുകൾ നിലവിലുള്ളതും ജില്ലയിലെ വനം വകുപ്പ് കാര്യാലയങ്ങൾ പ്രവർത്തിക്കുന്നതും നിലന്പൂരിൽ തന്നെ. എന്നാൽ വനം കോടതിയുള്ളത് നിലന്പൂരിൽ നിന്നു 24 കിലോമീറ്റർ അകലെ മഞ്ചേരിയിൽ. വനം കോടതി നിലന്പൂരിൽ സ്ഥാപിതമായാൽ വനം വകുപ്പിനുൾപ്പെടെ അതേറെ സഹായകമാകും. നിലന്പൂർ വനമേഖലയായതിനാൽ നിലന്പൂരിൽ വനം കോടതി സ്ഥാപിക്കണമെന്ന നിർദേശം വനം വകുപ്പ് തന്നെ മുന്പു തള്ളിയതാണ് നിലന്പൂരിൽ ലഭിക്കേണ്ട വനം കോടതി മഞ്ചേരിയിൽ തന്നെ തുടരുന്നതിനു സാഹചര്യമൊരുക്കിയത്.
നിലന്പൂർ നോർത്ത് ഡിഎഫ്ഒ ആയിരുന്ന കെ.കെ. സുനിൽകുമാറാണ് വനം കോടതി നിലന്പൂരിൽ വേണ്ടെന്നു റിപ്പോർട്ട് അന്നത്തെ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർക്ക് സമർപ്പിച്ചത്. കുറ്റകൃത്യങ്ങളിൽ കുറവു വന്ന സാഹചര്യത്തിലാണ് വനം കോടതി ആവശ്യമില്ലെന്നു വനം വകുപ്പ് അന്നു നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. മുൻകാലങ്ങളിൽ നിലന്പൂരിൽ തേക്ക് കൊള്ള, വനം കൈയേറ്റം, നായാട്ട് തുടങ്ങിയവ അധികരിച്ചിരുന്നു. ദിവസവും കേസുകൾ കൈകാര്യം ചെയ്യേണ്ടിവന്നതിനെ തുടർന്ന് വനപാലകർ ബുദ്ധിമുട്ടിലായിരുന്നു. ഇതേ തുടർന്നാണ് നിലന്പൂരിൽ വനം കോടതി സ്ഥാപിക്കണമെന്ന് വനം വകുപ്പ് ആവശ്യമുന്നയിച്ചിരുന്നത്.
മഞ്ചേരി വനം കോടതിയിൽ തീർപ്പാകാതെ നിരവധി കേസുകൾ കെട്ടിക്കിടന്നതിനെ തുടർന്ന് നിലന്പൂരിൽ അടിയന്തിരമായി കോടതി സ്ഥാപിക്കണമെന്ന് കാണിച്ച് വനം വകുപ്പ് പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് അന്പതു ശതമാനം കേസുകളും കുറഞ്ഞതിനാൽ കോടതി നിലന്പൂരിൽ സ്ഥാപിക്കേണ്ടെന്നു ഡിഎഫ്ഒ റിപ്പോർട്ട് നൽകിയത്.
1997ൽ നിലന്പൂർ നോർത്ത് ഡിവിഷൻ പരിധിയിൽ 700 ലധികം കേസുകൾ ഉണ്ടായിരുന്നു. തുടർന്ന് ഓരോ വർഷവും പത്തു മുതൽ 40 ശതമാനം വീതം കുറവു വന്നു. 2007ൽ 61 കേസുകൾ മാത്രമാണുണ്ടായത്.
കഴിഞ്ഞ വർഷം ആകെ 76 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വനംവകുപ്പിൽ നിന്നു തന്നെ കോടതി വേണ്ടെന്ന റിപ്പോർട്ട് ലഭിച്ചതിനാൽ പ്രൊപ്പോസലിൽ തുടർനടപടി കൈക്കൊള്ളേണ്ടെന്ന തീരുമാനമാണ് അന്ന് സർക്കാർ എടുത്തത്.
മൃഗവേട്ട ഉൾപ്പെടെ നിരവധി കേസുകൾ നിലന്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിലായി നിലവിലുണ്ട്. വനം വകുപ്പിന്‍റെ എല്ലാ പ്രവർത്തനങ്ങളും നിലന്പൂർ കേന്ദ്രീകരിച്ചായതിനാൽ നിലന്പൂരിൽ വനം കോടതി വരുന്നത് ഏറെ സഹായകരമാകും. ഈ സർക്കാരിന്‍റെ കാലത്ത് നിലന്പൂരിൽ വനം കോടതി യഥാർഥ്യമാകുമെന്ന പ്രതീക്ഷയാണുള്ളത്.