മലപ്പുറത്തു കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു
Friday, June 4, 2021 11:16 PM IST
മലപ്പുറം: നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ ഇതിനകം മൂന്നു ലക്ഷം പേർക്കു കോവിഡ് രോഗം ബാധിച്ചു. 2020 മാർച്ച് 16 ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച ശേഷം ഇതുവരെ വൈറസ് ബാധിതരായവരുടെ എണ്ണം ഇന്നലെയാണ് മൂന്നു ലക്ഷം പിന്നിട്ടത്. ഒരു വർഷത്തിനും രണ്ടു മാസങ്ങൾക്കുമിടയിൽ ഇതുവരെ 3,01,586 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 264,521 പേരാണ് ഇതുവരെ ജില്ലയിൽ രോഗമുക്തരായത്.
രോഗബാധിതർ കൂടുന്നതിനിടയിലും പരമാവധി പേരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാനാകുന്നത് ആരോഗ്യ മേഖലയിൽ ആശ്വാസം പകരുന്നുണ്ട്. മരണ നിരക്കും കുറച്ചു കൊണ്ടുവരാനായിട്ടുണ്ട്. 860 പേരാണ് കോവിഡ് ബാധയെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ഇതുവരെ മരിച്ചത്.
ജില്ലയിൽ ഇന്നലെ 2,300 പേർക്കാണ് രോഗബാധ കണ്ടെത്തിയത്.15.9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,840 പേർ ഇന്നലെ രോഗമുക്തരായി. രോഗബാധ സ്ഥിരീകരിച്ചവരിൽ 2,245 പേർ രോഗികളുമായി നേരിട്ടുള്ള സന്പർക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 37 പേർക്ക് വൈറസ് ബാധയുണ്ടായതിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്കും വിദേശത്തു നിന്നെത്തിയ ആറു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു ജില്ലയിൽ തിരിച്ചെത്തിയ 11 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
59,679 പേർ ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നു. 36,378 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 983 പേരും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ 288 പേരും 117 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലുമാണ്. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയർ സെന്‍ററുകളിൽ 1,197 പേരും ശേഷിക്കുന്നവർ വീടുകളിലും മറ്റുമായും നിരീക്ഷണത്തിൽ കഴിയുന്നു.