വാക്സിനേഷൻ ഊർജിതമാക്കാൻ കർമപദ്ധതി
Friday, June 4, 2021 11:16 PM IST
മലപ്പുറം: ജില്ലയിലെ കോവിഡ് വാക്സിനേഷൻ ജനങ്ങൾക്കു കൂടുതൽ എളുപ്പത്തിലും സുഗമമായും ലഭിക്കുന്നതിനു വേണ്ടി കർമപദ്ധതി തയാറാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗ തീരുമാനപ്രകാരം ആരോഗ്യവകുപ്പ് പ്രത്യേക കർമപദ്ധതി തയാറാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
നിലവിൽ ജില്ലയിൽ വാക്സിനേഷൻ നൽകിയിരുന്നത് പോർട്ടലിൽ രജിസ്റ്റർ ചെയ്ത്, കുത്തിവയ്പ് കേന്ദ്രവും തിയതിയും ലഭിച്ചവർക്ക് ആയിരുന്നു. ഇതു പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയും അലോട്ടുമെന്‍റ് കിട്ടാതെ വരികയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ വാക്സിനേഷൻ ലഭിക്കേണ്ടവർ അതതു പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളേയോ അല്ലെങ്കിൽ അവർ നിശ്ചയിക്കുന്ന കുത്തിവയ്പ് കേന്ദ്രങ്ങളെയോ സമീപിക്കണം. ഈ കേന്ദ്രങ്ങളിൽ അവരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അവർക്ക് വാക്സിൻ നൽകും. വാർഡുതല ആർആർടിമാർ മുഖേന അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പൊതുജനങ്ങൾ
വാക്സിനേഷൻ കേന്ദ്രത്തിലേക്കു എത്താൻ പാടുള്ളൂ. എല്ലാവരും കൂട്ടത്തോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നത് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനിടയാക്കും എന്നതിനാലാണ് ഈ ക്രമീകരണം. വാക്സിനേഷൻ ലഭിക്കേണ്ട വിവിധ വിഭാഗത്തിൽ പെട്ടവരെ ആർആർടിമാർ വിവരം അറിയിക്കും. ഇതിനാവശ്യമായ നിർദേശങ്ങൾ ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഹജ്ജ്, വിദേശത്തു പോകേണ്ടവർ, രണ്ടാം ഡോസിന്‍റെ സമയം കഴിഞ്ഞവർ എന്നിവർക്കു മുൻഗണന നൽകും.
ജില്ലയിൽ 116 സ്ഥാപനങ്ങളിലായി വിവിധ മുൻഗണന വിഭാഗങ്ങൾക്കായുള്ള 1,24,760 ഡോസ് വാക്സിൻ ആണുള്ളത്. ഇതിൽ 75,960 ഡോസുകൾ 44 വയസിനു താഴെ ഉള്ളവർക്ക് നൽകുന്നതിനായും 48,800 ഡോസ് 44 വയസിനു മേൽ പ്രായം ഉള്ളവർക്കും നൽകുന്നതിനുമാണ്.
പുതിയ കർമപദ്ധതി അനുസരിച്ച് 106 തദ്ദേശ സ്ഥാപനങ്ങളിലും പഞ്ചായത്തുകളിൽ ദിവസം 400 പേർക്ക് വീതവും നഗരസഭകളിൽ ദിവസം 800 പേർക്ക് വീതവും കുത്തിവയ്പ് നൽകുന്നതിനായി അടുത്ത ഒരാഴ്ചയ്ക്കുള്ള വാക്സിനു വേണ്ടിയുള്ള ഇന്‍റന്‍റ് നൽകിയതായും ഡിഎംഒ കെ സക്കീന അറിയിച്ചു.