റബർ കൃഷിയിൽ വീണ്ടും സജീവമായി കർഷകർ
Friday, June 4, 2021 11:16 PM IST
നിലന്പൂർ: റബർ വില ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്കു റബർ കൃഷി വ്യാപിപ്പിക്കുന്നു. ഇതോടെ റബർ തൈകൾക്കായി കർഷകരുടെ നെട്ടോട്ടവും തുടങ്ങി. റബർ ബോർഡ് റബർ ആവർത്തന കൃഷിക്ക് നൽകിയിരുന്ന സബ്സിഡി നിർത്തലാക്കുകയും റബർ വില കുത്തനെ ഇടിയുകയും ചെയ്തതോടെ റബർ മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലങ്ങളിൽ റബർ കൃഷി നടത്താതെ കർഷകർ ഒഴിച്ചിട്ട സ്ഥലങ്ങളിലാണ് വീണ്ടും റബർ കൃഷി ആരംഭിക്കുന്നത്.
അഞ്ചു വർഷത്തിനുള്ളിൽ ഒരു കിലോ റബറിന് 250 രൂപ തറവില പ്രഖ്യാപിക്കുമെന്ന എൽഡിഎഫ് സർക്കാരിന്‍റെ പ്രകടന പത്രികയിലെ വാഗ്ദാനം വിശ്വസിച്ചാണ് കർഷകർ വീണ്ടും റബർ കൃഷിയിലേക്കു ചുവടു വച്ചിരിക്കുന്നതെന്നു റിട്ട.സർക്കാർ ജീവനക്കാരനും റബർ കർഷകനുമായ ഗീരിഷ് ചുണ്ടകാട്ടിൽ പറഞ്ഞു.
റബർ ആവർത്തന കൃഷി സജീവമായതോടെ തൈകൾക്കും നഴ്സറികളിൽ തിരക്ക് വർധിച്ചു. കൂട തൈകൾക്ക് 75 രൂപയും കപ്പ് തൈകൾക്കു 90 രൂപയുമാണ് ഇപ്പോഴത്തെ വില. മുൻവർഷങ്ങളിലെ വിലയിടിവിനെ തുടർന്നു നഴ്സറികളിൽ നാമമാത്ര തൈകളാണുള്ളത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പുതിയ റബർ തൈകൾ നടുക. നിലവിൽ നാലാം ഗ്രേഡ് ഇനത്തിൽപ്പെട്ട റബറിനു 170 രൂപ വില നിൽക്കുന്നതാണ് റബർ കൃഷി വീണ്ടും സജീവമാകാൻ പ്രധാന കാരണമായത്.